Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 10:45 pm IST
in Vicharam

2011ല്‍ വ്യക്തമായ ജനവിധിയോടെയല്ല യുഡിഎഫ് അധികാരത്തില്‍ വന്നതെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഹങ്കാരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയായിരുന്നു. ഭരണമെന്നത് വര്‍ഗീയ പ്രീണനത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങായി മാറുമ്പോഴും യാതൊരു കൂസലുമില്ലാതെ മ്ലേഛമായ അവകാശവാദങ്ങളുന്നയിച്ച് അധികാരത്തിന്റെ ലഹരിയില്‍ അമരുകയായിരുന്നു ഉമ്മന്‍ചാണ്ടി. താന്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ ആരോപണവിധേയരായ സോളാര്‍ അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍ ”എന്ത് അപമാനം സഹിച്ചും ഞാന്‍ ഈ സ്ഥാനത്ത് തുടരും” എന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയില്‍ രാജ്യം ദര്‍ശിച്ചത് രാഷ്‌ട്രീയ സദാചാരം തൊട്ടുതീണ്ടാത്ത ഒരു രാഷ്‌ട്രീയനേതാവിനെയും ഭരണാധികാരിയെയുമാണ്.

ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ക്കൊക്കെ ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയിരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയും പിറവം, നേമം, അരുവിക്കര തെരഞ്ഞെടുപ്പുകളിലൂടെയുമായിരുന്നു. മൂന്നവസരങ്ങളിലും കോണ്‍ഗ്രസിനുവേണ്ടി ഉമ്മന്‍ചാണ്ടി വിജയം ‘പര്‍ച്ചേസ്’ ചെയ്തു. അഴിമതിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രതിപക്ഷമായ എല്‍ഡിഎഫും സര്‍ക്കാരുമായി ഒത്തുകളിച്ചപ്പോള്‍ജനകീയ പ്രതിപക്ഷമായ ബിജെപി മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. അപ്പോഴൊക്കെ ജനകീയകോടതി അത് തള്ളിയിരിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി വാദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളരാഷ്‌ട്രീയം കണ്ട ഏറ്റവും വലിയ അഴിമതിയായ ബാര്‍ക്കോഴ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തോടെ റദ്ദായിരിക്കുന്നു എന്ന് പറയാനും ഉമ്മന്‍ചാണ്ടി മടിച്ചില്ല.

ഏറ്റവുമൊടുവില്‍ ഭരണസ്വാധീനം ദുരുപയോഗിച്ച് കുഴിച്ചുമൂടാന്‍ ശ്രമിച്ച ബാര്‍കോഴക്കേസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിജിലന്‍സ് കോടതിയുടെ ഇടപെടല്‍മൂലം ഒരിക്കല്‍ക്കൂടി പൊന്തിവന്നപ്പോഴും ജനകീയകോടതി വിധിയെഴുതട്ടെ എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. വര്‍ഗീയപ്രീണനത്തിലൂടെ ഇക്കുറിയും ജയിച്ചുകയറാമെന്നാണ് വ്യാമോഹിച്ചത്. ജനകീയകോടതിയുടെ വിധിയുണ്ടായിരിക്കുന്നു. ഒരു ന്യായീകരണവും പറയാനില്ലാതെ കോണ്‍ഗ്രസ് പരാജയത്തിന്റെ പടുകുഴിയില്‍ വീണിരിക്കുന്നു.

ആറ് മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസുള്‍പ്പെടെ എല്ലാ പാര്‍ട്ടികളും കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ക്കൂടി ജയിച്ചുകയറാനുള്ള ചവിട്ടുപടിയായാണ് കോണ്‍ഗ്രസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രിയാവാന്‍ നടക്കുന്ന കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും അഭിപ്രായ ഐക്യമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജനവിധി മൂന്നുപേരുടെയും മോഹങ്ങള്‍ മുളയിലെ നുള്ളിയിരിക്കുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം സമ്പൂര്‍ണമാണ്. 2010 ല്‍ നേടിയ വിജയം ഒരിടത്തും ആവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. യുഡിഎഫിന്റെ ചെലവില്‍ നേടിയിട്ടുള്ള ആശ്വാസജയങ്ങള്‍ക്ക് നന്ദിപറയേണ്ടത് ഘടകകക്ഷികളായ മുസ്ലിംലീഗിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. ഇപ്പോഴത്തെ ജനവിധിയോടെ ഘടകകക്ഷികളോട് വിലപേശാനുള്ള കോണ്‍ഗ്രസിന്റെ ശേഷി പൂര്‍ണമായും നശിച്ചിരിക്കുന്നു. ദേശീയരാഷ്‌ട്രീയത്തില്‍ പാടെ അപ്രസക്തമായ കോണ്‍ഗ്രസിന് അല്‍പമെങ്കിലും ജീവന്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എ.കെ. ആന്റണിയെയും കെ.സി. വേണുഗോപാലിനെയും കൊടിക്കുന്നില്‍ സുരേഷിനെയുംപോലുള്ള ‘ദേശീയ നേതാക്കള്‍’ ആളാവുന്നതും കേരളത്തില്‍ വന്നാണ്. ഇവര്‍ക്കൊക്കെ ഇനി വിശ്രമിക്കാം.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇപ്പോഴത്തെ പരാജയത്തിന് ആരെങ്കിലും ഒരാള്‍ ഉത്തരവാദിയാണെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കും. ഏത് ഹീനമായ മാര്‍ഗം ഉപയോഗിച്ചും ദിവസക്കൂലി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കി അത് ജനാധിപത്യത്തിന്റെ മഹത്തായ വിജയമാണെന്ന് കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയായി ചരിത്രം കോണ്‍ഗ്രസ് പരാജയത്തെ രേഖപ്പെടുത്തും.

വോട്ടുചെയ്യാനെത്തുന്ന ചില ഹതഭാഗ്യര്‍ പോളിംഗ്ബൂത്തുകളില്‍ കുഴഞ്ഞുവീണ് മരിക്കുക പതിവാണ്. ഇക്കുറിയും ആറേഴ് പേര്‍ ഇങ്ങനെ മരിക്കുകയുണ്ടായി. ഫലം വന്നപ്പോള്‍ ഇതായി കോണ്‍ഗ്രസിന്റെ അവസ്ഥയും. കോണ്‍ഗ്രസ് കുഴഞ്ഞുവീണ് മരിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.