Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ ജനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 10:21 pm IST
in Samskriti

അതിനായി പുത്രിയായ കൈകസിയേയും കൂട്ടി ഭൂമിയിലാകെ തിരഞ്ഞുനടന്നു.

അങ്ങനെ നടക്കുന്നതിനിടയില്‍ വൈശ്രവണന്‍ അലങ്കാരവിഭൂഷിതനായ പുഷ്പകവിമാനത്തില്‍ കയറി പിതാവിനെ വന്ദിക്കാന്‍ ലങ്കയില്‍ നിന്നും പുറപ്പെട്ടു പോകുന്നത് സുമാലി കാണാനിടയായി. ചിന്താവിഷ്ടനായ അയാള്‍ തന്റെ വാസസ്ഥലം പ്രാപിച്ചശേഷം പുത്രിയായ കൈകസിയെ അടുത്തുവിളിച്ചുകൊണ്ട്പറഞ്ഞു.

മകളെ നീ ബാല്യാവസ്ഥ തരണംചെയ്ത് യൗവ്വനയുക്തയായിത്തീര്‍ന്നിരിക്കുന്നു. നിനക്ക് വിവാഹപ്രായമായി പക്ഷെ നിന്നെ വിവാഹം ചെയ്തുകൊടുക്കുന്നതിന് ഞാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ല. വൈരികളെ ഭയന്ന് നമുക്ക് വേണ്ടപ്പെട്ടവര്‍ ആരും നിന്നെ പരിഗ്രഹിക്കുമെന്ന് തോന്നുന്നില്ല. നീ ഭര്‍ത്താവിനോടൊത്ത് ജീവിക്കുന്നത് കാണാന്‍ കഴിയാത്തതുകൊണ്ട് എനിക്ക് വല്ലാത്ത കുണ്ഠിതമുണ്ട്. വൈശ്രവണന്‍ അലങ്കാരവിഭൂഷിതനായി പുഷ്പകവിമാനത്തില്‍ പിതാവിനെ വന്ദിക്കുന്നതിന്നായി പോകുന്നത് നീ കണ്ടില്ലേ? നമ്മുടേതായിരുന്ന ലങ്കയിലാണ് അവന്‍ ഇന്ന് വാഴുന്നത്. ഉത്സാഹത്തോടെ പരിശ്രമിക്കുകയാണെങ്കില്‍ അത്തരം പ്രതാപിയായ ഒരു പുത്രന് ജന്മം കൊടുക്കാന്‍ നിനക്ക് സാധിക്കും. നീ വിശ്രവസ്സ് മുനിയെ സേവിച്ചാല്‍ നിനക്കും പ്രാപ്തനായ ഒരു പുത്രനെ നേടിയെടുക്കാന്‍ കഴിയും. പിതാവിന്റെ വാക്കുകള്‍ ശ്രവിച്ച കൈകസി തപോവനത്തിലെത്തിച്ചേര്‍ന്നു.

ആശ്രമത്തിലെത്തിയ അവള്‍ വിശ്രവസ്സിനെ സേവിച്ചുകൊണ്ട് കുറച്ചുനാള്‍ അവിടെ കഴിച്ചുകൂട്ടി. ഒരു സന്ധ്യാസമയത്ത് സന്ധ്യാവന്ദനത്തിനായി പുറപ്പെട്ട മഹര്‍ഷിയെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് അവള്‍ എനിക്ക് സന്താനത്തെത്തരു എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ കയറിപ്പിടിച്ചു. ഇതുകണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു. കഷ്ടം കഷ്ടം നിന്റെ വാശികണ്ടാല്‍ കഷ്ടതരംതന്നെ. ഈ സന്ധ്യാവേളയില്‍ ജനിക്കുന്ന സന്താനങ്ങള്‍ ക്രൂരമനസ്സിന് ഉടമകളായിത്തീരും. അതുകൊണ്ട് നിന്റെ ആഗ്രഹം വെടിയുക.

മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് അവള്‍ പറഞ്ഞു. തപോനിഷ്ഠനായ അങ്ങേക്ക് ജനിക്കുന്ന പുത്രന്‍മാര്‍ ദുഷ്ടന്മാരായിത്തീരുമെന്നു പറയുന്നത് അങ്ങയുടെ മഹിമക്ക് ചേര്‍ന്നതല്ല. അവള്‍ മഹര്‍ഷിയെ വിടാതെ തന്റെ ഇംഗിതം സാധിച്ചെടുത്തു. പിരിയാന്‍ നേരം ആ മുനിപുംഗവന്‍ പറഞ്ഞു. കൈകസി നിന്റെ ഒടുവിലത്തെ സന്താനം ഉത്തമഗുണശീലനും കീര്‍ത്തിമാനും വിഷ്ണുഭക്തനും ദീര്‍ഘദര്‍ശിയും ദീര്‍ഘായുഷ്മാനുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വിടവാങ്ങി.

കൈകസി ഗര്‍ഭംധരിക്കുകയും ആദ്യപുത്രനായി രാവണനെ പ്രസവിക്കുകയും ചെയ്തു. രണ്ടാമതായി കുംഭകര്‍ണ്ണനേയും മൂന്നാമതായി ശൂര്‍പ്പണഖയേയും നാലാമതായി വിഭീഷണനേയും പ്രസവിച്ചു. മക്കളുമൊത്ത് ശ്ലേഷ്‌മോദക വനത്തില്‍ സന്തോഷത്തോടെ താമസിച്ചു. അവിടെ താമസിച്ചുവരവെ ഒരു ദിവസം വൈശ്രവണന്‍ താതദര്‍ശനത്തിനായി പോകുന്നതുകണ്ട് കൈകസി രാവണനോട് പറഞ്ഞു. നിന്റെ ജ്യേഷ്ഠന്‍ പിതൃദര്‍ശനത്തിനായി പോകുന്നതുകണ്ടോ? നിങ്ങള്‍ രണ്ടുപേരും ഒരച്ഛന്റെ മക്കളാണ്. പറഞ്ഞിട്ടെന്തുകാര്യം അവനെവിടെ നീയെവിടെ.

അമ്മയുടെ വാക്കുകള്‍ കേട്ടു രാവണന്‍ പറഞ്ഞു.

അമ്മ വിഷമിക്കേണ്ട. ഞാന്‍ ഇവനേക്കാള്‍ പ്രതാപശാലിയായിത്തീരും. തപോബലംകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല. അമ്മയെ ആശ്വസിപ്പിച്ചശേഷം മൂന്നു സഹോദരന്മാരുംകൂടി ഗോകര്‍ണ്ണത്തില്‍ ചെന്ന് തപസ്സാരംഭിച്ചു. രാവണന്‍ പഞ്ചാഗ്നിമദ്ധ്യേയും കുംഭകര്‍ണ്ണന്‍ സൂര്യബിംബത്തില്‍ ദൃഷ്ടിയുറപ്പിച്ചും വിഭീഷണന്‍ ബ്രഹ്മസ്വരൂപത്തെ ധ്യാനിച്ചും കഠിനമായ തപസ്സുതുടങ്ങി. വളരെക്കാലത്തെ തപസ്സിനുശേഷവും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല. അവസാനം തന്റെ ശിരസ്സറുത്ത് അഗ്നിയില്‍ ഹോമിക്കാന്‍ തീരുമാനിച്ച് കഴുത്തു ഖണ്ഡിക്കുന്നതിന്നായി വാളോങ്ങിയ സമയത്ത് ബ്രഹ്മാവ് രാവണന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. സാഹസം കാട്ടരുതെന്നും വരങ്ങള്‍ ചോദിച്ചുകൊള്ളുവാനും അരുളിചെയ്തു. ബ്രഹ്മവാണി ശ്രവിച്ച രാവണന്‍ ബ്രഹ്മാവിനെ വന്ദിച്ചുകൊണ്ട് തന്റെ അഭിഷ്ടങ്ങള്‍ പറയാന്‍ തുടങ്ങി.

ദേവഗന്ധര്‍വന്മാര്‍ക്കും അസുരന്മാര്‍ക്കും മൃഗ, സര്‍പ്പാദികള്‍ക്കും ഞാന്‍ എന്നും അവധ്യനായിരിക്കണം. മനുഷ്യരൊഴിച്ചാര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്. എല്ലാം നിന്റെ ഇച്ഛപോലെ വരട്ടെയെന്ന് അനുഗ്രഹിച്ച് ബ്രഹ്മദേവന്‍ കുംഭകര്‍ണ്ണനെ സമീപിച്ചു.

ബ്രഹ്മാവിനെക്കണ്ട് പരിഭ്രാന്തനായ കുംഭകര്‍ണ്ണന്‍ നിര്‍ദ്ദേവത്വം എന്ന് പറയാന്‍ ആഗ്രഹിച്ചെങ്കിലും നിദ്രത്വം നല്‍കി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അങ്ങിനെയാകട്ടെ എന്നനുഗ്രഹിച്ച് പരംപിതാ വിഭീഷണനെ സമീപിച്ചു. എന്തുവരമാണ് വേണ്ടതെന്നതിനു മറുപടിയായി വിഭീഷണന്‍ പറഞ്ഞു, അങ്ങയെ കാണാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണ്.

മറ്റൊരുവരവും അടിയന് വേണമെന്നില്ല. മറിച്ച് ഇനി വരംതരുന്നതിന് അങ്ങ് തയ്യാറാണെങ്കില്‍ എന്റെ ധര്‍മ്മചിന്തകളും പ്രവൃത്തികളും ഭംഗംവരാത്തവിധം പരിപാലിക്കുന്നതിന് അനുഗ്രഹിക്കണമെന്നും ഈശ്വരഭക്തിക്ക് ഇളക്കംവരാതേയും പാപകര്‍മ്മങ്ങളില്‍ വൈമുഖ്യവും എന്നും നിലനിര്‍ത്താന്‍ അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. നിന്റെ മനോരഥം സാധിക്കട്ടെയെന്നും ഭാഗവതോത്തമനായി കല്പാന്തത്തോളം ജീവിച്ചിരിക്കട്ടെയെന്നും അനുഗ്രഹിച്ച് ബ്രഹ്മദേവന്‍ മറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.