Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബോഡോ ഭീകരന്‍ ദിന്‍ഗ പിടിയിലായപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 09:17 pm IST
in Vicharam

കഴിഞ്ഞ ദിവസമാണ് ബോഡോ ഭീകരന്‍ ബി.എല്‍.ദിന്‍ഗ കോഴിക്കോട്ട് പിടിയിലായത്. ആസാമിലെ നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (സോങ്ങ്ജിത്ത് വിഭാഗം) ഓര്‍ഗനൈസിങ് സെക്രട്ടറിയും സംഘടനയുടെ 16-ാം ബറ്റാലിയന്‍ കമാന്‍ഡറും സംഘടനയിലെ രണ്ടാമനുമാണ് 64 കാരനായ ദിന്‍ഗ എന്ന ലിബിയോണ്‍ ബസുമതാരി.

കേരളം ഇന്ന് ഭീകരരുടെ സുരക്ഷിതമായ ഒളിത്താവളമായി മാറുകയാണ്. ഇതിന് ഒരു മതവിഭാഗത്തിന്റെ പിന്തുണയും ഉണ്ടത്രെ. കേരളം ഒരു നല്ല ഫീഡര്‍ സ്റ്റേറ്റായിട്ടാണ് കരുതപ്പെടുന്നത്. 2008 ലെ ബംഗളൂരു സ്‌ഫോടനത്തില്‍ ഭീകരപ്രവര്‍ത്തകര്‍ കേരളത്തില്‍ ഒളിച്ചുതാമസിച്ചു നടത്തിയതാണ്. നസീര്‍ എന്നയാളാണ് അബ്ദുല്‍ നാസര്‍ മദനിയുടെ പിന്തുണയോടെ അത്  നടത്തിയത്. മാറാട് കൂട്ടക്കൊലയില്‍ ഐയുഎംഎല്ലിനും ഒരു റോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇന്റലിജന്റ്‌സ് ബ്യൂറോ തന്നെ കേരളത്തില്‍ ഭീകരര്‍ ഏതു ഭീകരാക്രമണത്തിലും പങ്കെടുക്കാന്‍ പരിശീലനം നേടി കാത്തിരിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മുംബൈ ഭീകരാക്രമണത്തിലും കേരള മോഡ്യൂളിന് ഒരു റോള്‍ ഉണ്ടായിരുന്നത്രെ. ആക്രമണം കഴിഞ്ഞ് സംഘടനാ നേതാക്കള്‍ റീ ഗ്രൂപ്പ് ചെയ്യുന്നത് കേരളത്തിലാണ്.

കേരളത്തെ റെഡ് സോണ്‍ (RED ZONE) ആയിട്ടാണ് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണക്കാക്കുന്നത്. ഇത് ഭീകരപ്രവര്‍ത്തനങ്ങളുടെ ആയുധപ്പുരയാണ്. കേരളത്തില്‍നിന്ന് ഭീകരസേനയിലേയ്‌ക്ക് ആളെ ചേര്‍ക്കുന്നുമുണ്ട്. കശ്മീര്‍ ഭീകരാക്രമണത്തില്‍ പിടിയിലായ മലയാളിയ്‌ക്ക് പരിശീലനം ലഭിച്ചത് വാഗമണ്‍ ക്യാമ്പിലാണ് എന്ന് തെളിഞ്ഞതാണല്ലൊ.

കേരളത്തില്‍ മാവോവാദി സാന്നിദ്ധ്യവും ശക്തമാണ്. ഇവര്‍ ആളറിയിക്കാതെ ഒളിവില്‍ കഴിയുന്നത് വനവാസി ഊരുകളിലാണ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് മാവോയിസ്റ്റുകള്‍ ആദിവാസികളോട് നിഷ്‌കര്‍ഷിച്ചിരുന്നു. കേരളത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെയും നിരോധിക്കപ്പെട്ട സിമിയുടെയും വലിയ സാന്നിദ്ധ്യവുമാണ്. വാഗമണ്‍ ക്യാമ്പായിരുന്നു ഭീകരരുടെ ലോഞ്ചിങ് പാഡ്.

കേരളത്തില്‍ ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍നിന്നും തൊഴിലന്വേഷിച്ചുവരുന്ന ഒരു വലിയ വിഭാഗം ജനത തന്നെയുണ്ട്. ഇവരുടെ പ്രധാന കേന്ദ്രം പെരുമ്പാവൂരാണ്. തടിമില്ലിലും പാറമടകളിലും ജോലി ചെയ്തുകൊണ്ട് ഇവരില്‍ ചിലര്‍ ഭീകരരെയും സംരക്ഷിക്കുന്നു. മുമ്പ് ആന്ധ്രയിലെ നക്‌സലൈറ്റ് നേതാവ് മല്ല റെഡ്ഡി ഇവിടെ പാറമട തൊഴിലാളികളുടെ ഇടയില്‍നിന്നായിരുന്നല്ലോ പിടിക്കപ്പെട്ടത്. മാസങ്ങളോളം ഇയാള്‍ പെരുമ്പാവൂരില്‍ ഒളിച്ചു താമസിച്ചിട്ടും കേരള പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 2007 ല്‍ കൊല്ലത്തുനിന്ന് രാജമൗലി എന്ന നക്‌സല്‍ നേതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഝാര്‍ഖണ്ഡ് സ്വദേശി ജിതേന്ദര്‍ ഒറാം എന്ന മാവോയിസ്റ്റും പിടിയിലായിരുന്നു.

എറണാകുളത്തും മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ തെളിവാണല്ലൊ അറ്റ്‌ലാന്റിസ് എന്ന സ്ഥാപനം അഗ്നിക്കിരയായത്. ഇതും മാവോയിസ്റ്റ് ആക്രമണമാണെന്നു തെളിഞ്ഞത് സമീപത്തുനിന്നും മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതിനാലാണ്. 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തില്‍ അവര്‍ക്കിടയില്‍ കഴിയുന്ന ഭീകര-വിധ്വംസക പ്രവര്‍ത്തകരെ തിരഞ്ഞുപിടികൂടുക വിഷമമേറിയ ജോലി തന്നെയാണ്.

ഇപ്പോള്‍ ദിന്‍ഗ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണവും പരിശോധനയും നടത്തുമെന്ന്, വൈകിയുദിച്ച വിവേകത്തില്‍, സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു. കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന വസ്തുത തന്നെ വ്യക്തമാക്കുന്നത് കേരള പോലീസിനും ആഭ്യന്തര വകുപ്പിനും ഈ വിഷയത്തില്‍ നിസ്സംഗതയാണ് എന്നല്ലേ?

കേരളം ഭീകരസംഘടനയിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുക മാത്രമല്ല-അവര്‍ക്ക് പരിശീലനം നല്‍കാനും അവസരം കൊടുക്കുന്നു. ഇതിന്റെ തെളിവാണ് വാഗമണ്‍ ക്യാമ്പ്. ടി.നസീര്‍ ലഷ്‌ക്കറെ തൊയ്ബ ആക്ടിവിസ്റ്റ് ആണ്. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്  ഇടതുകക്ഷികളുടെ പിന്തുണയുമുണ്ടെന്നാണ് എന്നാണ് എന്‍ഐഎ തന്നെ പറയുന്നത്.

ഗുജറാത്ത് സ്‌ഫോടനം ബെംഗളൂരു സ്‌ഫോടനം, എല്ലാം ആസൂത്രണം ചെയ്തത് കേരളത്തിലാണ്. ബംഗളൂരു  സ്‌ഫോടനത്തിലാണല്ലൊ മദനി ജയില്‍വാസം അനുഭവിക്കുന്നത്?

പക്ഷേ കേരളത്തില്‍ ഭീകരാക്രമണ കേസുകളെപ്പറ്റിയുള്ള അന്വേഷണം എവിടെയും എത്തിക്കാത്തത് അതിന് പിന്നിലുള്ള വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിര്‍ത്താനാണ്.

പ്രാദേശിക നേതാക്കളെ അന്വേഷണം നേരിടേണ്ടതില്‍നിന്നും സംരക്ഷിക്കേണ്ടതുമുണ്ട്. അതുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് സാത്താന്റെ ദൂതന്മാരുടെ താവളമായി മാറുന്നു. ഏറെ അപകടകരമായ സ്ഥിതിയിലാണ് ഇവിടെ സുരക്ഷാകാര്യങ്ങളെന്നാണ് ഒടുവില്‍ ദിന്‍ഗയുടെ അറസ്റ്റിലൂടെയും വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.