Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയിലെ പങ്കുകച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 09:31 pm IST
in Vicharam

മുന്‍വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനനാനുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് വിജിലന്‍സ് തള്ളിക്കളഞ്ഞിരിക്കുകയാണ്. എളമരം കരീം അഞ്ചുകോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പറഞ്ഞാണ് ഇത്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കരീമിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നതെന്ന് ശക്തമായ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പണ്ട് സുപ്രീംകോടതി സിബിഐക്കെതിരെ നിരീക്ഷിച്ചപോലെ കേരളത്തില്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് ഈ കേസിന്റെ അട്ടിമറി വ്യക്തമാക്കുന്നു.

വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ജി.ശശീന്ദ്രന്റെ നിയമോപദേശം മറികടന്നാണ് ഈ തീരുമാനം വിജിലന്‍സ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത് പഴക്കംചെന്ന കേസ് ആണെന്നുമാണ് അന്വേഷണോദ്യോഗസ്ഥന്‍ എസ്പി സുകേശന്‍ കണ്ടെത്തിയിരിക്കുന്നതത്രെ.

ചക്കിട്ടപാറ അടക്കമുള്ള മൂന്നുവില്ലേജുകളില്‍ സ്വകാര്യകമ്പനിക്ക് ഇരുമ്പയിര്‍ ഖനനത്തിന് എളമരം കരീം അഞ്ചുകോടി രൂപ വാങ്ങി എന്നുവെളിപ്പെടുത്തിയത് കരീമിന്റെ ബന്ധു നൗഷാദിന്റെ ഡ്രൈവര്‍ ആയിരുന്ന സുബൈര്‍ ആണ്. ഖനനാനുമതി ആ പ്രദേശത്തെ പ്രകൃതിനാശത്തിനിടയാക്കും എന്നതിനാല്‍ അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അനുമതി റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

വിജിലന്‍സിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാന്‍ മാത്രമല്ല, ബാര്‍ കോഴ കേസില്‍ കെ.ബാബുവിനെതിരെയും ഉയര്‍ന്ന അഴിമതി ആരോപണം ഒതുക്കാന്‍ കൂടിയാണ്. മാണിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ അഴിമതിനടന്നതിന് തെളിവുണ്ടെന്നും അന്വേഷണം തുടരട്ടെയെന്നുമാണ് വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ചക്കിട്ടപാറയില്‍ ഖനനം നടത്താന്‍ കര്‍ണാടകയിലെ സ്വകാര്യ കമ്പനിയായ എംഎസ്പി ലിമിറ്റഡ് ബെല്ലാരിയ്‌ക്ക് മന്ത്രിയായിരുന്ന എളമരം കരീം അനുമതി നല്‍കിയത് കുദ്രാമുഖ് എന്ന പബ്ലിക് സെക്ടര്‍ കമ്പനിയുടെ അപേക്ഷ തള്ളിയാണെന്നത് സംശയം ബലപ്പെടുത്തുന്നു.

30,000 കോടിയുടെ ആസ്തിയുള്ള കമ്പനിയാണ് കുദ്രാമുഖ്. വനംവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് വ്യവസായ വകുപ്പ് ഖനനത്തിന് അനുമതി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. മാണിക്കെതിരെയുള്ള കേസിനൊപ്പം മന്ത്രി ബാബുവിനെതിരെയും ഉയര്‍ന്ന അഴിമതി ആരോപണം എല്‍ഡിഎഫ് പിന്‍വലിച്ചതിന്റെ പ്രത്യുപകാരമായാണ് എളമരം കരീമിനെതിരായ കേസ് എഴുതിത്തള്ളാന്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ചക്കിട്ടപാറ അഴിമതി കേസില്‍ യാതൊരു ശാസ്ത്രീയ അന്വേഷണവും നടന്നില്ല. എളമരം കരീമിന്റെ സ്റ്റേറ്റ്‌മെന്റ് പോലും റിക്കോര്‍ഡ് ചെയ്തില്ല.

കരീം പറഞ്ഞത് ഇത് രാഷ്‌ട്രീയ ഗൂഢാലോചനയാണ് എന്നാണ്. മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിച്ച, സത്യസന്ധനെന്ന് ജനം കരുതിയ സുകേശന്‍ പറയുന്നതും എളമരം കരീം കോഴ കൈപ്പറ്റിയതിന് തെളവില്ല എന്നാണ്. ഈ ഒത്തുതീര്‍പ്പ് സമവാക്യം ഉരുത്തിരിഞ്ഞത് മന്ത്രിമാരായ കെ.എം. മാണിയെയും കെ. ബാബുവിനെയും സംരക്ഷിക്കാനായി മാത്രമാണ്. ചക്കിട്ടപാറ കേസില്‍ ഇരുമ്പയിര്‍ ഖനനത്തിന് 406.45 ഹെക്ടര്‍ സ്ഥലവും മാവൂരില്‍ 53.93 ഹെക്ടര്‍ സ്ഥലവും കാക്കൂരില്‍ 281.22 ഹെക്ടര്‍ സ്ഥലവും ആണ് അനുവദിച്ചത്. ഇത് അതിരൂക്ഷമായ പ്രകൃതിനാശത്തിലേക്കും ദുരന്തത്തിലേക്കും വഴിതെളിക്കുമായിരുന്നു.

എളമരം കരീമിന് അഞ്ചുകോടി നല്‍കിയത് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നുവത്രെ.

അത് ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് കൊണ്ടുപോയതെന്നും ഡ്രൈവര്‍ വിശദീകരിക്കുന്നു. അഴിമതിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഭേദമില്ലെന്നും രണ്ടു മുന്നണികളുടേയും കൊടികള്‍ വ്യത്യസ്തമാണ് എന്ന ഏകവ്യത്യാസമേ അവര്‍ തമ്മിലുള്ളൂ എന്നും ഇത് വ്യക്തമാക്കുന്നു. ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച ഫയല്‍ പോലും അപ്രത്യക്ഷമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ എളമരം കരീമിനെതിരായ പരാതിയും എഴുതിത്തള്ളിയിരിക്കുന്നത്. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധി തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

മന്ത്രി മാണി കോഴ വാങ്ങിയതിന്റെ സാഹചര്യ തെളിവുകള്‍ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളതിനുനേര്‍ക്ക് സര്‍ക്കാര്‍ ബോധപൂര്‍വം കണ്ണടയ്‌ക്കുകയാണ്. എളമരം കരീമിനെതിരായ കേസ് എഴുതിത്തള്ളിയ കാര്യത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊട്ടന്‍കളിക്കുകയാണ്. ഇതൊക്കെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന കാര്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ ഇടത്-വലത് മുന്നണികള്‍ തിരിച്ചറിയുമെന്ന് കരുതാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

India

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.