Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനകീയ ഡോക്ടര്‍ ഇന്ന് പടിയിറങ്ങുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 11:11 pm IST
in Thiruvananthapuram

ഡോ. സതീഷ് കുമാര്‍ വിളപ്പില്‍ സിഎച്ച്‌സിയില്‍ രോഗികളെ പരിശോധിക്കുന്നു31

വിളപ്പില്‍ശാല: ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്‌നേഹാദരവുകളും ഹൃദയത്തിലേറ്റി ജനകീയ ഡോക്ടര്‍ ഇന്ന് പടിയിറങ്ങുകയാണ്. വിളപ്പില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ സതീഷ് കുമാറാണ് കാല്‍നൂറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം ഇന്ന് വിരമിക്കുന്നത്. ഒരുപക്ഷേ കേരളത്തില്‍ ഇത്രയുംകാലം ഗ്രാമീണജനതയുടെ ആരോഗ്യസംരക്ഷണം ഏറ്റെടുത്ത് സജീവമായ മറ്റൊരു ഡോക്ടര്‍ ഉണ്ടാകില്ല.

വിളപ്പില്‍, മലയിന്‍കീഴ്, പൊറ്റയില്‍ എന്നീ ഗ്രാമീണആശുപത്രികളില്‍ ഡോക്ടര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതില്‍ മലയിന്‍കീഴും പൊറ്റയിലും ചുരുങ്ങിയ കാലം മാത്രമാണ് ഉണ്ടായിരുന്നത്. തന്റെ സര്‍വീസിലെ സിംഹഭാഗവും ഡോക്ടര്‍ ചെലവഴിച്ചത് വിളപ്പില്‍ സിഎച്ച്‌സിയിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തുകാരുമായി ആത്മബന്ധം ഡോക്ടര്‍ക്കുണ്ട്. ഏത് പാതിരാത്രിയിലും വിളപ്പില്‍ശാലക്കാര്‍ക്ക് സേവനം നല്‍കാന്‍ ഈ ഡോക്ടര്‍ സന്നദ്ധനായിരുന്നു. ഡോ സതീഷിന് പരിചിതരല്ലാത്ത ഒരുകുഞ്ഞുപോലും വിളപ്പിലില്‍ ഇല്ലെന്നതാണ് വാസ്തവം. ആതുരസേവനത്തിനൊപ്പം നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നാട്ടുകാര്‍ ഡോക്ടറെ പങ്കാളിയാക്കിയിരുന്നു. പുതിയ തലമുറയില്‍ പലരും ഡോക്ടറുടെ ജന്മദേശം വിളപ്പില്‍ശാലയെന്നാണ് കരുതിയിരിക്കുന്നത്. ഡോക്ടര്‍ അത് തിരുത്താനും പോകാറില്ല. കാരണം ഈ നാടും ഇവിടുത്തുകാരും ഡോക്ടറുടെ ഹൃദയം കവര്‍ന്നവരാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1985 ലാണ് സതീഷ് എംബിബിഎസ് പാസാകുന്നത്. 1990 ല്‍ വിളപ്പില്‍ശാല ആശുപത്രിയില്‍ ആദ്യനിയമനം. പിന്നെ വിളപ്പില്‍ വിട്ടുപോകാന്‍ സതീഷ് കൂട്ടാക്കിയില്ല. ആറു വര്‍ഷം മുന്‍പ് ഉദ്യോഗകയറ്റം വന്നപ്പോള്‍ ഡോക്ടര്‍ അത് വേണ്ടെന്നുവച്ചു. കാരണം പ്രമോഷന്‍ സ്വീകരിച്ചാല്‍ വിളപ്പിലില്‍ നിന്ന് പോകണം. അതിന് ഡോക്ടര്‍ തയ്യാറല്ലായിരുന്നു. അന്ന് പ്രമോഷന്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് ആരോഗ്യഡയറക്ടറായി ഡോക്ടര്‍ക്ക് വിരമിക്കാമായിരുന്നു. പൊതുവെ ഗ്രാമീണമേഖലയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരെ കിട്ടാനില്ല. ഈ അവസ്ഥയില്‍ പദവി മോഹിച്ച് പോയാല്‍ തന്റെ നാട്ടുകാരുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം ഭയന്നു. ആ തീരുമാനത്തില്‍ ഇന്നും കുറ്റബോധമില്ലെന്ന് ഡോക്ടര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും സീനിയറായ ഡോ സതീഷ് വെറുമൊരു സിഎച്ച്‌സി മെഡിക്കല്‍ ഓഫീസറായി വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജൂനിയറായ ഡോക്ടര്‍ ഇപ്പോള്‍ ആരോഗ്യഡയറക്ടറാണ്.

ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ ഉഷയാണ് ഡോ സതീഷിന്റെ ഭാര്യ. മൂത്ത മകന്‍ വിശാഖ് ഏജീസ് ഓഫീസില്‍ അക്കൗണ്ടന്റാണ്. ഇളയ മകന്‍ വിവേക് അച്ഛന്റെപാത പിന്തുടരാന്‍ പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സ് കോച്ചിംഗിലാണ്. തിരുവനന്തപുരം പാറ്റൂര്‍ ഇഎംഎസ് നഗറിലെ ഫ്‌ളാറ്റ് നമ്പര്‍ 403, ഉഷസിലാണ് താമസമെങ്കിലും രാവിലെ മുതല്‍ രാത്രി വരെ ഡോക്ടര്‍ വിളപ്പില്‍ശാലയില്‍ തന്നെയാണ്. വിരമിച്ചെങ്കിലും വിളപ്പിലിലെ പാവം ജനങ്ങളുടെ വിളിപ്പുറത്തുള്ള ഡോക്ടറായി കഴിയാനാണ് ഈ ഡോക്ടര്‍ക്കിഷ്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.