Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയതിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ എസ്എഫ്‌ഐ വധഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 10:14 pm IST
in Kannur

കണ്ണൂര്‍: യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയതിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്‌ഐയുടെ വധഭീഷണി. എംസിജെ കോഴ്‌സിന് പഠനം നടത്തുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് നേരേയാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭീഷണിയുയര്‍ത്തിയത്. ഭീഷണിക്ക് പുറമേ തങ്ങളെ മാനസികമായും എസ്എഫ്‌ഐ നേതാക്കള്‍ പീഡിപ്പിക്കുന്നതായും നാലു വിദ്യാര്‍ത്ഥിനികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ക്യാമ്പസില്‍ സ്വതന്ത്രമായി മത്സരിക്കുന്ന മാഹി, കോഴിക്കോട് സ്വദേശിനികളായ പി.ജസ്‌ല, പി.കെ.ഫനുഷ, ടി.പി.സുമയ്യബീവി, നാജിയ ഗഫൂര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് എസ്എഫ്‌ഐയുടെ ഭീഷണി. എല്ലാ വര്‍ഷവും യൂണിവേഴ്‌സിറ്റി കാമ്പസില്‍ യൂണിയന്‍ ഇലക്ഷനില്‍ എസ്എഫ്‌ഐ വിജയികളെ പ്രഖ്യാപിക്കാറാണ് പതിവ്. ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പില്‍ നാലു വിദ്യാര്‍ത്ഥിനികളും മത്സരിക്കാന്‍ തീരുമാനിച്ചതാണ് എസ്എഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്. ചെയര്‍പേഴ്‌സണ്‍, മാഗസിന്‍ എഡിറ്റര്‍, ഫൈന്‍ ആര്‍ട്‌സ്,യുയുസി) എന്നീ സ്ഥാനങ്ങളിലേക്കാണ് ഇവര്‍ കഴിഞ്ഞദിവസം പോലീസ് സംരക്ഷണയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. എസ്എഫ്‌ഐ നേതാക്കളായ അജിന്‍, വിജിന്‍ലാല്‍, സ്വരൂപ്, ജിതിന്‍, പ്രശോഭ്, അനില്‍, മുന്‍ചെയര്‍മാന്‍ സുരേഷ്,കമ്മിറ്റി ഭാരവാഹികള്‍,പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും തലാവ് പിടിച്ചുവലിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായും ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് കണ്ണൂരാണെന്നും പാര്‍ട്ടി ഗ്രാമമാണെന്നും ചന്ദ്രശേഖരന്റെ ഗതി നിങ്ങള്‍ക്കും സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. നോമിനേഷന്‍ നല്‍കിയ ദിവസം വൈകുന്നേരം 5 മണിക്ക് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐക്കാര്‍ കളളക്കേസ് കൊടുത്തതായും ഇവര്‍ പറഞ്ഞു. കൂടാതെ ജൂനിയര്‍ വിദ്യാര്‍ത്ഥിനികളെ ജാതിവിളിച്ചാക്ഷേപിച്ചെന്നും ജീന്‍സിട്ട് വന്ന വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറി തുടങ്ങി പല ഇല്ലാത്ത പരാതികളും എസ്എഫ്‌ഐക്കാര്‍ പ്രചരിപ്പിക്കുകയാണ്. കേസില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി പത്രിക തളളിക്കാന്‍ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചു. ക്യാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ വാടകയ്‌ക്ക് താമസിക്കുന്ന തങ്ങളെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടുമെന്നും എസ്എഫ്‌ഐ സംഘം ഇവരെ ഭീഷണിപ്പെടുത്തി. തങ്ങള്‍ മരിക്കാന്‍ പോലും തയ്യാറായിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും ഇവര്‍ പറഞ്ഞു. നോമിനേഷന്‍ പിന്‍വലിച്ചാല്‍ നാലു പേരുടേയും ഈ വര്‍ഷത്തെ മുഴുവന്‍ പഠന ചെലവും എസ്എഫ്‌ഐ വഹിക്കുമെന്ന് നേതാക്കള്‍ തങ്ങളോട് പറഞ്ഞതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രശോഭിന്റെ നേതൃത്വത്തിലാണ് മുഴുവന്‍ അതിക്രമങ്ങളും നടക്കുന്നത്.പഠനം നടക്കുന്ന സമയത്തു പോലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍വെച്ച് തങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു. കാമ്പസില്‍ പുറത്തു നിന്നുളളവര്‍ക്ക് കയറാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും കാമ്പസിലെ യൂനിയന്‍ ഓഫീസില്‍ ഒട്ടുമിക്ക സമയങ്ങളിലും സിപിഎം-ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ വിഹരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

എസ്എഫ്‌ഐയുടെ ഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി,വനിതാ കമ്മീഷന്‍,ജില്ലാ കലക്ടര്‍,പോലീസ് സൂപ്രണ്ട് ,സിഐ എന്നിവര്‍ക്ക് പരാതി നില്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ആയതു കൊണ്ടു മാത്രമാണ് ജീവനോടെയിരിക്കുന്നതെന്നും അല്ലെങ്കില്‍ എസ്എഫ്‌ഐക്കാര്‍ തങ്ങളെ കൊല്ലുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇടതുപക്ഷ ഫാസിസം കാരണം ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ താല്‍ക്കാലികാധ്യാപകന്‍ രാജിക്കത്ത് നല്‍കിയിരിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടി. കാമ്പസുകളിലും യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലും എസ്എഫ്‌ഐ കാണിക്കുന്ന അനീതിക്കും അക്രമത്തിനുമെതിരേ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഒരു സംഘടനയുടേയും പിന്‍ബലമില്ലാതെ മാറ്റത്തിനു വേണ്ടി തികച്ചും സ്വതന്ത്രമായാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതെന്നും തങ്ങള്‍ക്ക് ക്യാമ്പസിലെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ പിന്തുണയുണ്ടെന്നും നാലുപേരും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.