കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന കാലടി-പമ്പ ഹരിവരാസനം പാതപദ്ധതി കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് പദ്ധതി. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വരുന്ന സമയനഷ്ടവും സാമ്പത്തികനഷ്ടവും ഒഴിവാക്കാനാണ് 2013-ല്‍ ഹരിവരാസനം പദ്ധതി പ്രഖ്യാപിച്ചത്.
കാലടിയില്‍നിന്നും ആരംഭിച്ച് പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ഉഴവൂര്‍, പാല, കൊഴുവനാല്‍, പള്ളിക്കത്തോട്, കൊടുങ്ങൂര്‍, മണിമല, മുക്കട, ഇടമണ്‍, കണ്ണമ്പള്ളി, പെരുനാട് വഴി പമ്പയിലെത്തിച്ചേരുന്നതാണ് പാത. ഈ പദ്ധതി നടത്തിപ്പിനായി ഒരുകോടിരൂപ അന്നുവകയിരുത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് ഈ പദ്ധതി അട്ടിമറിക്കുകയായിരുന്നു.
ശബരിമല റോഡുകള്‍ക്ക് ഫണ്ട് ആവശ്യത്തിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ ഗ്രാമപ്രദേശങ്ങളുടെ വികസനം സാധ്യമാകുന്ന പാത കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രേഖാമൂലം കത്തുനല്‍കിയിട്ടുണ്ടെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: