ആലപ്പുഴ: ജില്ലയുടെ നാലു സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. അനധികൃത സ്റ്റാഫ് നിയമനം, കണക്കില്‍പ്പെടാത്ത പണം എന്നിവ പരിശോധനയില്‍ കണ്ടെത്തി. ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. അരൂര്‍, നൂറനാട്, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
മൂന്നു മുതല്‍ ഏഴുദിവസത്തിനുള്ളില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് എഡിജിപി വിന്‍സെന്റ് എം. പോളിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുത്തിയതോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ പരിശോധനയില്‍ അനധികൃതമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിച്ചതായി കണ്ടെത്തി.
നൂറനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത 3,250 രൂപ കണ്ടെത്തി. അമ്പലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉടമകളെ ഏല്‍പ്പിക്കാതെ ജനുവരി മുതല്‍ ആഗസ്റ്റുവരെ രജിസ്റ്റര്‍ ചെയ്ത മറച്ചു വച്ചിരുന്ന 154 ആധാരങ്ങളും കണ്ടെത്തി.
നൂറനാടു നിന്നും ജനുവരി ഒന്നുമുതല്‍ ആഗസ്റ്റ് വരെ നിയമം ലംഘിച്ച് ഉടമകളില്‍ നിന്നും മറച്ചു വച്ചിരുന്ന 76 ആധാരവും കണ്ടെത്തി. വിവരങ്ങള്‍ വിജിലന്‍സ് എഡിജിപിക്ക് കൈമാറുമെന്ന് ഡിവൈഎസ്പി അശോക് കുമാര്‍ പറഞ്ഞു.
സിഐമാരായ കെ.എ. തോമസ്, ഹരിദാസ്, ഋഷികേശന് നായര്‍, എസ്ഐമാരായ സുധാകരന്,ലാല്‍ജി, രാജീവ്, ജോസുകുട്ടി, മുരളീധരന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗസറ്റഡ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അഡീഷണല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അമ്പലപ്പുഴ, കു്ടനാട് അഡീഷണല്‍ തഹസീല്‍ദാര്‍ ജയകുമാര്‍,
മാവേലിക്കര അഡീഷണല്‍ തഹസീല്‍ദാര്‍ ഉണ്ണികൃഷ്ണന്, ഹരിപ്പാട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ മുരളീധരന് നായര്‍ എന്നിവരും വിജിലന്‍സ് സംഘത്തോടൊപ്പം റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: