ഒരിയ്‌ക്കല്‍ വസുദേവര്‍ നടത്തിയ യാഗഭൂമിയില്‍ നന്ദഗോപര്‍ ചെന്നു. യാഗത്തിന് വന്നവര്‍ പിരിഞ്ഞു. എന്നാല്‍ വസുദേവര്‍ നന്ദഗോപനേയും കൂട്ടരേയും വിട്ടില്ല. വസുദേവര്‍ നന്ദഗോപന്റെ കൈപിടിച്ചുകൊണ്ട് തുറന്നു പറഞ്ഞു. ”ജ്യേഷ്ഠാ! ഈശ്വരന്‍ മനുഷ്യരെ ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച ഒരു കയറാണ്. യോഗിമാര്‍ക്കു പോലും അതിനെ ഉപേക്ഷിക്കാനാവില്ല. അങ്ങ് ചെയ്ത മഹത്തായ ഉപകാരങ്ങളെ മറന്നുപോയ ഞങ്ങളിലും അങ്ങയുടെ നിറഞ്ഞ സ്‌നേഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ മുന്‍ കാലങ്ങളില്‍ കഴിവില്ലാത്തതിന്നലാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാതിരുന്നത്.
ഇപ്പോള്‍ ഐശ്വര്യത്താല്‍ മതിമറന്നവരാണ് ഞങ്ങള്‍, അതിനാലും നിങ്ങളെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.ശ്രേയസ്സിനെ ആഗ്രഹിയ്‌ക്കുന്ന വര്‍ക്ക് ഒരിക്കലും രാജൈശ്വര്യം ഉണ്ടാവരുതെന്നാണ് ഞങ്ങളുടെ ഉള്ളുരുകുന്ന പ്രാര്‍ത്ഥന ഐശ്വര്യം കൊണ്ട് വിവേകം നഷ്ടപ്പെട്ടവര്‍ സ്വജനങ്ങളേയോ ബന്ധുക്കളേയോ കാണില്ല. ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ട് വസുദേവര്‍ നന്ദഗോപര്‍ തനിയ്‌ക്കു വേണ്ടി ചെയ്തുതന്ന ഉപകാരങ്ങളെ ഓര്‍മ്മിച്ച് ഓര്‍മ്മിച്ച് പൊട്ടിക്കരഞ്ഞു. എന്നിട്ട് നന്ദഗോപര്‍, വസുദേവന്‍, രാമകൃഷ്ണന്മാര്‍, എന്നിവര്‍ക്കൊപ്പം ആതീര്‍ത്ഥക്കരയില്‍ മൂന്നുമാസക്കാലം താമസിച്ചു. വിലമതിയ്‌ക്കാനാവാത്ത പട്ടു വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എല്ലാം സമ്മാനിച്ചു. വസുദേവരും രാമകൃഷ്ണന്മാരും നന്ദഗോപനേയും യശോദയേയും ഗോപീ ഗോപന്മാരേയും ഉചിതമായി സല്‍ക്കരിച്ചു. ഇവരെല്ലാം ശ്രീകൃഷ്ണന്റെ പാദാരവിന്ദങ്ങളില്‍ ദൃഢമായചിത്തത്തെ പിന്‍വലിയ്‌ക്കാന്‍ അശക്തരായി ഗോകുലത്തിലേക്ക് മടങ്ങിപ്പോയി.
















