ഭാരതവുമായി ഔദേ്യാഗിക ചര്‍ച്ചക്ക് വരുന്ന പാകിസ്ഥാനിലെ മുഖ്യ സുരക്ഷാ ഉപദേശകന് ഭാരതത്തിന്റെ അവിഭാജ്യഘടകമായ കശ്മീരിലെ ഇസ്ലാമിക വിഘടനവാദികളെ കാണുകയോ അവരുമായി ചര്‍ച്ച നടത്തുകയോ ചെയ്യാന്‍ പാടില്ല എന്ന ഭാരത സര്‍ക്കാരിന്റെ നിലപാടാണ് ശരി. ഭാരതം ഇതുവരെ ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നയവൈകല്യത്തിന്റെ ഫലമാണ് നമ്മള് അഭിമുഖീകരിക്കുന്ന കശ്മീര്‍ പ്രശ്നം.
ഇനിയെങ്കിലും മുന്‍ സര്‍ക്കാരുകളുടെ പാത പിന്തുടരാതെ എന്‍ഡിഎ സര്‍ക്കാര്‍ സ്വയം ഒരു നയതന്ത്രവീഥി വെട്ടിത്തെളിച്ച് കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്. അതിന്റെ പ്രാരംഭ നടപടിയായിട്ടു വേണം ഭാരതത്തിന്റെ മേല്‍സൂചിപ്പിച്ച ഉറച്ച നിലപാടിനെ കാണേണ്ടത്. കേന്ദ്രമന്ത്രി റാഥോഡ് ചോദിച്ചതുപോലെ ‘രണ്ടു രാജ്യങ്ങളും തമ്മില്‍ ഔദേ്യാഗികമായി ചര്‍ച്ച നടത്തുമ്പോള്‍ ഒരു രാജ്യത്തെ സംഘടനകളുമായി എന്തിനു മറ്റൊരു രാജ്യം ചര്‍ച്ച നടത്തണം.’ അതുകൊണ്ട് ഭാരതം ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാടില്‍ ഉറച്ചുനിന്ന് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഇനിയും പണയംവയ്കാതെ കാശ്മീര്‍ പ്രശ്നം അതിവേഗം പരിഹരിക്കാന്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: