കടുത്തുരുത്തി: മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള പലചരക്ക് കടയില്‍ മോഷണം. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. തിരുവമ്പാടി സ്വദേശിയായ മാഞ്ഞാലില്‍ ബ്രിജിത്ത എന്ന വീട്ടമ്മ നടത്തുന്ന പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയിലെത്തിയ മോഷ്ടാവ് അരിയും സാധനങ്ങളും വാങ്ങിയശേഷം 500 രൂപ നല്കിയപ്പോള് ബാക്കി കൊടുക്കുന്നതിനായി ബുക്കില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്ക്കിടയില്നിന്നും ബാക്കിതുക നല്കി. ഇതുകണ്ടുനിന്ന മോഷ്ടാവ് ഒരു ചണചാക്ക് വേണമെന്ന് ആവശ്യപ്പെട്ടു. കടയുടമ ചാക്ക് എടുക്കാന്‍പോയ സമയത്ത് ബുക്കിലിരുന്ന 20000 രൂപ കൈക്കലാക്കി മോഷ്ടാവ് കടന്നുകളഞ്ഞു. ബുക്കിലിരുന്ന പണം പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം കടയുടമ അറിയുന്നത്. ഉടനെ മറ്റുകടക്കാരോടു വിവരം പറഞ്ഞുവെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: