ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസ്സും രൂപീകൃതമായത് ഏതാണ്ട് ഒരേ കാലത്താണ്. കാലമേറെ കഴിഞ്ഞു. ഇപ്പോള്‍ ഒരു സ്വയംസേവകന് ഭാരതം ഭരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കൊച്ചു ത്രിപുരയില്‍ മാത്രം ഭരണമുള്ള പാര്‍ടിയായി ഒതുങ്ങി. മറ്റുപാര്‍ട്ടിക്കാര്‍ കുശുമ്പു കുത്തിയതുകൊണ്ട് ഒരു കാര്യവുമില്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തെങ്കില്‍ മാത്രമേ ഉത്തമ ഭരണാധികാരിയാകാന്‍ സാധിക്കൂ. ജനങ്ങള്‍ക്കായുള്ള പദ്ധതികളുടെ പണമെല്ലാം വകമാറ്റി ചെലവഴിച്ചും കൈക്കൂലി വാങ്ങിച്ചും സ്വന്തം വീടും വീട്ടുകാരേയും നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും ഭരണാധികാരികളാകില്ല. ജനത്തിന് അവരുടെ തട്ടിപ്പിനെതിരെ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ടിലൂടെ ഇതിനെല്ലാം പകരം വീട്ടാനാകും. മധ്യപ്രദേശിലെയും ഇപ്പോള്‍ രാജസ്ഥാനിലെയും കോണ്‍ഗ്രസിന്റെ പരാജയം ഇതാണ് കാണിക്കുന്നത്.
രതീഷ്
മധ്യപ്രദേശിലെ മുഴുവന്‍ കോര്‍പ്പറേഷനും ഇപ്പോള്‍ ബിജെപിയാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ബിജെപി തരംഗം. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിക്കെതിരെ എതിര് പാര്‍ട്ടികള്‍ നടത്തിയ ഗൂഢാലോചനയ്ക്കും ദുഷ്പ്രചാരണങ്ങള്‍ക്കും ജനങ്ങള്‍ നല്കുന്ന മറുപടിയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാഴ്ച്ച മുന്‍പ് ചാനലുകളിലും പത്രങ്ങളിലും വ്യാപം, ലളിത് മോദി എന്നൊക്കെ പലരും അലമുറയിട്ടിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ഗൂഢനീക്കങ്ങള്‍ ഇനിയും പൊതുജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.
ജോണ്‍ ആതുങ്കല്
പ്രതികരിക്കാൻ ഇവിടെ എഴുതുക: