കൊട്ടാരക്കര: താലൂക്കിലെ റേഷന്‍ ഗോഡൗണുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പെടാത്ത രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. റേഷനരി മറിച്ചു വില്പന നടത്തുന്നതിന്റെയും സപ്ലൈ ഉദ്യോഗസ്ഥര്‍ക്കു നല്കുന്ന കൈക്കൂലിയുടെയും തെളിവുകള്‍ പിടിച്ചെടുത്തു.
ഗണപതി ക്ഷേത്രത്തിനു സമീപത്തുള്ള ഗോഡൗണില്‍ നിന്നും കരിഞ്ചന്തയില്‍ അരി വിറ്റെന്നു കരുതുന്ന 2,47,940 രൂപയും ഉദ്യോഗസ്ഥര്‍ക്കു നല്‍കാനായി കരുതിയിരുന്ന 5942 രൂപയും കണ്ടെടുത്തു. പുഴുക്കലരിയില്‍ 200 കിലോയുടെയും, പച്ചരിയില്‍ അമ്പത് കിലോയുടെയും ഗോതമ്പില്‍ 200 കിലോയുടെയും സ്റ്റോക്ക് വ്യത്യാസവും കണ്ടെത്തി. കൊട്ടാരക്കരയിലെ നാലു ഗോഡൗണുകളിലും ആയൂരിലുള്ള ഒരു ഗോഡൗണിലുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനോടെ വിജിലന്‍സ് സംഘം റെയ്ഡ് ആരംഭിച്ചത്.
റെയ്ഡില്‍ കണക്കില്‍പെടാത്ത പണം പിടിച്ചെടുക്കുകയും, സ്റ്റോക്കുകളില്‍ വ്യത്യാസം കണ്ടെത്തുകയും ചെയ്തു. വലിയ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ചെന്തറയ്ക്ക് സമീപമുള്ള ഗോഡൗണില്‍ നിന്നും കണക്കില്‍പെടാത്ത ഒമ്പതിനായിരം രൂപയും 42 ചാക്ക് പുഴുക്കലരി, ഒരു ചാക്ക് പച്ചരി, രണ്ടു ചാക്ക് ഗോതമ്പ് എന്നിവയുടെ വ്യത്യാസവും കണ്ടെത്തി. ഓയൂര്‍ ഗോഡൗണില്‍ നിന്നും 24600 രൂപ കണ്ടെടുത്തു. ചന്തമുക്ക് പമ്പിനു സമീപമുള്ള ഗോഡൗണില്‍ ഒമ്പത് കിന്റല്‍ പച്ചരി കൂടുതലാണെന്നു കണ്ടെത്തി. രാത്രിയിലും പരിശോധന തുടരുകയാണ്. ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന പട്ടിക റെയ്ഡ് തീര്‍ന്നാല്‍ മാത്രമെ ലഭ്യമാവൂ. സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കുന്നതിന്റെ കുറിപ്പുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. ജില്ലാ സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലെ ഓഫിസര്‍, റേഷനിങ് ഇന്‍സ്പക്ടര്‍മാരും ലിസ്റ്റിലുണ്ട്. ഓരോ റേഷന്‍ കടക്കാരും 400, 400, 500, 500, 250 എന്നീ നിരക്കില്‍ വിവിധ തസ്തികയിലുള്ളവര്‍ക്കായി 2050 രൂപയാണ് ലിസ്റ്റ് പ്രകാരം നല്‍കുന്നത്. താലൂക്കിലെ റേഷനിങ് ഇന്സ്പ്കടര്മാര്ക്ക് പലര്‍ക്കും ഗോഡൗണ്‍ എവിടെയാണെന്നറിയില്ലെന്നും സംഘം കണ്ടെത്തി. വിജിലന്‍സ് ഡിവൈഎസ്പി ബി.രാധാകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശാനുസരണം സിഐമാരായ പ്രദീപ്, ഗോപകുമാര്‍, സിനിഡെന്നീസ്, ജോസ്, ജ്യോതികുമാര്‍ എന്നിവരാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: