തെരുവുനായ്ക്കളുടെ പ്രശ്നം കൂടിക്കൂടി വരികയാണ്. കടിക്കുന്ന നായ്ക്കളെ കൊല്ലണമെന്നും കടിക്കാത്തവരെ വെറുതെവിടണമെന്നുമാണ് പല ആളുകളുടെയും അഭിപ്രായം. സര്‍ക്കാരിനാണെങ്കില്‍ ഇതന്വേഷിക്കാന്‍ ഒട്ടും സമയവുമില്ല. പിന്നെന്താ പോംവഴി? തെരുവുനായ്ക്കളെ ഒന്നടങ്കം വന്ധ്യംകരണം ചെയ്യുക എന്നുള്ളതാണ് ആലോചനയിലുള്ളത്. അതിന്റെ ഫലം ഉടനെ കിട്ടുകയുമില്ല. എന്നാല്‍ പത്തുകൊല്ലം കഴിഞ്ഞാല്‍ നാട്ടില്‍ പട്ടികളില്ലാതാകും. പട്ടി കടിച്ചാല്‍ എടുക്കുന്ന വാക്സിനും ഡിമാന്റുണ്ടാകുകയും ഇല്ല. വാക്സിന് ഉണ്ടാക്കുന്ന കമ്പനികളെല്ലാം നഷ്ടത്തിലുമാകും.
അതൊഴിവാക്കാന് ചിലര്‍ ഒരു സൂത്രം കണ്ടുപിടിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെയെല്ലാം പിടികൂടി കൂട്ടിലിടുക! കുറച്ചുനാളേക്ക് വളര്‍ത്തുക. ഈ സമയത്ത് കള്ളന്മാരുടെ ശല്യം കുറച്ചു കൂടുതലായിരിക്കുമെന്നേയുള്ളൂ. അതിനുശേഷം കുറേശെയായി മാസംതോറും കൂട്ടില്‍നിന്ന് ഇറക്കിവിടുക. ഇവര്‍ നാട്ടിലിറങ്ങി മനുഷ്യരെ, പ്രത്യേകിച്ച് സ്കൂള്‍കുട്ടികളെയും വൃദ്ധരെയും കടിച്ച് ആശുപത്രിയിലാക്കുമ്പോള്‍ പേപിടിക്കാതിരിക്കാനുള്ള വാക്സിനും ചെലവുണ്ടാകും; കമ്പനികള്‍ക്ക് ഷെയര്‍ ഡിവിഡന്റ് കൊടുക്കുമാറ് ലാഭം കിട്ടും. എങ്ങനെയുണ്ടിവരുടെ ഐഡിയാ?
എന്‍.യു. പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: