Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലവിതരണം ടാങ്കര്‍ ലോബിക്കു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:17 pm IST
in Thiruvananthapuram

ശിവാ കൈലാസ്

തിരുവനന്തപുരം: കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലസേചന വകുപ്പിന്റെ ജലവിതരണം ടാങ്കര്‍ ലോബികള്‍ക്ക് മാത്രം. സ്വകാര്യ മേഖലയിലെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഇടനിലക്കാര്‍ വഴി കുടിവെള്ളം വില്‍ക്കുന്നത്. ചില ഉദ്യോഗസ്ഥരും ടാങ്കര്‍ ലോബികളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. നഗരവാസികള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ജല സംഭരണിയായ അരുവിക്കര പ്ലാന്റിലെ മോട്ടോറുകള്‍ തകരാറിലായതിനാല്‍ ഇവിടെനിന്നുള്ള ജലവിതരണം കൃത്യമായി നടക്കുന്നില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ലൈനില്‍ മാത്രമാണ് കുടിവെള്ളം നല്‍കാന്‍ കഴിയുന്നത്. നഗരത്തിലെ മിക്ക ഭാഗങ്ങളിലും മൂന്നും നാലും ദിവസങ്ങള്‍ കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കേണ്ട ജലസേചന വകുപ്പാണ് സ്വകാര്യ ലോബികള്‍ക്ക് വെള്ളം മറിച്ച് വില്‍ക്കുന്നത്.

ആയിരം ലിറ്റര്‍ വെള്ളത്തിനു 30 രൂപ നിരക്കില്‍ മുന്‍പ് അരുവിക്കര പ്ലാന്റില്‍ നിന്ന് കുടിവെള്ളം വിറ്റിരുന്നു. അരുവിക്കരയിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ച് ഒരു വര്‍ഷം മുമ്പ് ടാങ്കറുകള്‍ വെള്ളം വാങ്ങാന്‍ വരാതായി. പകരം വെള്ളയമ്പലം, പിറ്റിപി നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വെള്ളം വിറ്റിരുന്നത്. ടാങ്കര്‍ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള രഹസ്യ ഇടപാടാണിതിനു പിന്നിലെന്ന് ആരോപണമുണ്ട്. അരുവിക്കരയില്‍ വില്‍ക്കുന്ന വെള്ളത്തിനും വന്നുപോകുന്ന വാഹനങ്ങള്‍ക്കും കൃത്യമായ രേഖകള്‍ സൂക്ഷിക്കാറുണ്ട്. ദിവസവേതനക്കാരായ ഒരുകൂട്ടം ജീവനക്കാരാണു അരുവിക്കരയിലെ വെള്ളം വില്‍പ്പന നോക്കിനടത്തിയിരുന്നത്. വെള്ളം മറിച്ചുവിറ്റ് പണം കൊയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്നാണ് വില്‍പ്പന കേന്ദ്രം നഗരത്തിലാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാറ ക്വാറികളിലെ ആവശ്യങ്ങള്‍ക്കും ശുദ്ധീകരിച്ച ജലമാണ് വിറ്റഴിക്കുന്നത്. എന്നാല്‍ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാവങ്ങള്‍ക്ക് ദിവസങ്ങളോളം ജലവിതരണം മുടങ്ങിയാലും കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ജില്ലയിലെ പ്രധാന ജലസംഭരണികളായ അരുവിക്കര, നെയ്യാര്‍ ഡാം എന്നിവിടങ്ങളില്‍ ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ സംഭരണികളില്‍ ആവശ്യത്തിലേറെ വെള്ളമുണ്ട്. കാലപ്പഴക്കത്താല്‍ നാഴികയ്‌ക്ക് നാല്പതു തവണ പൊട്ടുന്ന പൈപ്പുകളും അറ്റകുറ്റ പണിക്ക് ഊഴം കാത്തു നില്‍ക്കുന്ന വിതരണ സംവിധാനങ്ങളും മാത്രം കൈമുതലായുള്ള ജലവിതരണ വകുപ്പില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ജനസംസാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.