കോട്ടയത്തുനിന്നും പുറത്തിറങ്ങുന്ന ഒരു വാരികയില്‍ ഒരു സീരിയല്‍ നടിയുടെ ‘ധീരമായ’ പ്രഖ്യാപനം ഉണ്ടായിരുന്നു. ”പെണ്ണുങ്ങള്‍ക്കെന്താ മദ്യപിച്ചുകൂടേ?” നടി ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും ഒപ്പമിരുന്ന് മദ്യപിക്കാറുള്ള വിവരണങ്ങളുമായി പ്രത്യേകം ഒരു ഫീച്ചറും വാരിക തയ്യാറാക്കി. ഇതുകേട്ടറിഞ്ഞ് മറ്റൊരുത്തി പറഞ്ഞു. ”ഞാനും മദ്യപിക്കാറുണ്ട്.” ആ നടിയുടെ മഹദ് വചനവും ഉദ്ധരിച്ച് അവള്‍ക്കുവേണ്ടിയും ഒരു ഫീച്ചര്‍ തയ്യാറാക്കി.
ഇത്തരക്കാരുടെ വചനങ്ങളും വാക്കുകളും സമൂഹത്തിന് സ്ത്രീകള്‍ക്ക്, അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് പകരുന്നതെന്നറിയില്ല. നടിയുടെ സ്വകാര്യമായ കാര്യങ്ങള്‍ എന്തിനു പരസ്യമാക്കണം? അത് സ്വകാര്യമായിത്തന്നെയിരിക്കുന്നതല്ലേ അന്തസ്സ്. പ്രസ്തുത പ്രസിദ്ധീകരണത്തില്‍ മൂന്നാമതൊരുത്തിയുടെ മഹദ്വചനവും വലിയ തലക്കെട്ടില്‍ കൊടുത്തിരുന്നു. ”നഗ്നദൃശ്യങ്ങള്‍ എന്റേതുതന്നെ” നല്ലതൊന്നും ചെയ്യാനില്ലാത്തവള്, നഗ്നത കാണിക്കുന്നു, വാര്‍ത്തകളിലിടം തേടുന്നു.
ഞാന്‍ ഭര്‍ത്താവിനെ വഞ്ചിച്ച് മറ്റൊരുവന്റെ കൂടെ കിടക്കപങ്കിടാറുണ്ടെന്ന് ഒരുവള്‍ പറഞ്ഞാല്‍ ‘ഞാനും’ എന്ന് വേറൊരുവള്‍ പറയുമ്പോള്‍ അത് ഫീച്ചറിനു വിഷയമാക്കാനും ഇത്തരക്കാരെ ഇന്റര്‍വ്യൂ ചെയ്യാനും പരക്കംപായുന്ന മാധ്യമങ്ങള്‍. ദിശാബോധം നഷ്ടമായിരിക്കുന്ന മാധ്യമധര്‍മത്തിന് ഇതില്‍പ്പരം നല്ല ഒരു ഉദാഹരണമാവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: