Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിതൃസ്മരണയില്‍ ഭക്തിപൂര്‍വ്വം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:57 pm IST
in Thiruvananthapuram

 

 

 

ശിവാകൈലാസ്

തിരുവനന്തപുരം: ദര്‍ഭയും ജലഗന്ധപുഷ്പവും എള്ളും ചോറുരുളയും അര്‍പ്പിച്ച് പിത്യമോക്ഷത്തിനായി ഒരു ആത്മസമര്‍പ്പണം കൂടി. പിത്യക്കളുടെ സ്മരണകള്‍ക്കു മുന്നില്‍ ശിരസ്സുനമിച്ച് പിതൃപൂജയര്‍പ്പിക്കാന്‍ കര്‍ക്കിടകവാവ് ദിവസമായ ഇന്നലെ വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. മനസും ശരീരവും ശുദ്ധമാക്കി ശ്രദ്ധയോടെ ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നതാണ് വിധി.

പതിനായിരങ്ങളാണ് കര്‍ക്കിടകവാവു പിതൃതര്‍പ്പണത്തിനായി വിവിധ സ്‌നനാഘട്ടങ്ങളില്‍ എത്തിച്ചേര്‍ന്നത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,ശംഖുംമുഖം കടപ്പുറം, വര്‍ക്കല പാപനാശം കടപ്പുറം, കന്യാകുമാരിയിലെ ത്രിവേണി സംഗമം, അരുവിക്കര ദേവീക്ഷേത്രത്തിലെ ബലിമണ്ഡപം, അരുവിപ്പുറം ക്ഷേത്രക്കടവ്, കരുമം വിഷ്ണു ക്ഷേത്രം, പൂവ്വാര്‍ പൊഴിക്കടവ് എന്നിവിടങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു.മാതൃ,പിതൃ,ബന്ധുമിത്രാദികള്‍ തുടങ്ങി മരിച്ചുപോയവര്‍ക്ക് ആണ്‍ പെണ്‍ ഭേദമില്ലാതെ ശ്രാദ്ധക്രിയകള്‍ ചെയ്യാന്‍ ബലിമണ്ഡപങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

തിരുവല്ലം പരശുരാമസന്നിധിയില്‍ പിതൃതര്‍പ്പണം പുലര്‍ച്ചെ 2.40ന് ആരംഭിച്ചു. ചടങ്ങുകള്‍ക്കായി ഉച്ചവരെ നല്ല തിരക്കായിരുന്നു. വാവിന് തലേദിവസം രാത്രിയോടെ പിതൃകര്‍മ്മം നടത്താനെത്തിയവരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചയോടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയായിരുന്നു. തിരുവല്ലം- കൈമനം റോഡില്‍ നിന്നു രണ്ട് വരികളായിട്ടാണ് ക്ഷേത്രസന്നിധിയിലേക്ക് പ്രവേശനം അനുവദിച്ചത്. ഒരേസമയം 700 പേര്‍ക്ക് കര്‍മങ്ങള്‍ നടത്താന്‍ കഴിയുന്ന ഏഴു ബലിമണ്ഡപങ്ങളിലായാണ് ചടങ്ങുകള്‍ നടന്നത്. മുഖ്യപുരോഹിതന്മാരായ പ്രവീണ്‍ ശര്‍മ്മയുടെയും വിജയകുമാര്‍ ഇളയതിന്റെയും നേതൃത്വത്തില്‍ 22 പുരോഹിതരും 23 പരികര്‍മ്മികളും പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ലങ്കകടവില്‍ ദേവസ്വത്തിന്റെ ബലിമണ്ഡപത്തിന് പുറമെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലും ബലിമണ്ഡപം ഒരുക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരക്ക് കൂടുതല്‍ അനുഭവപ്പെട്ട പതിനഞ്ച് സ്ഥലത്ത് സിസി ക്യാമറകള്‍ സ്ഥാപിച്ച്് ക്ഷേത്രപരിസരത്ത് പ്രതേ്യക പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തി. ക്ഷേത്രസംരക്ഷണസമിതി തിരുവല്ലം യൂണിറ്റിലെ അഞ്ഞുറോളം പ്രവര്‍ത്തകരും തിരക്ക് നിയന്ത്രിക്കാന്‍ സജ്ജമായിരുന്നു. സേവാഭാരതി സൗജന്യമായി മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സ് സര്‍വീസും അന്നദാനവും നടത്തി.

ശംഖുംമുഖം കടപ്പുറത്തെ മണല്‍ പരപ്പില്‍ നൂറുകണക്കിനു പുരോഹിതന്മാര്‍ പിതൃകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികരായി. വിശ്വഹിന്ദു പരിഷത്തും പ്രത്യേക ബലിമണ്ഡപം ഒരുക്കി പുരോഹിതന്മാരെ നിയോഗിച്ച് പിതൃപൂജയ്‌ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു.അരുവിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ബലിമണ്ഡപത്തിലാണ് ഇക്കുറി പിതൃതര്‍പ്പണം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.