ജൂലായ് മൂന്നിലെ കവി രമേശന് നായരുടെ ലേഖനവും തൊട്ടടുത്ത ദിവസത്തെ അബ്ദുല്‍ അസീസിന്റെ കത്തും വായിച്ചു.
ഹിന്ദുവിന്റെ കഥകളിയും ഓട്ടന്തുള്ളലും മാത്രമല്ല-തിരുവാതിരകളിയും മോഹിനിയാട്ടവും ബൈബിള്വത്കരിച്ചുകഴിഞ്ഞു.കുറേനാള്‍ മുന്‍പ് പത്രത്തില്‍ വാര്‍ത്തയായി ഇതു രണ്ടും വന്നിരുന്നു. ഇനിയിപ്പോള്‍ രാമായണമാസം വിശുദ്ധബൈബിള് പാരായണമാസമായിരുന്നുവെന്നും വേണമെങ്കില്‍ ആലഞ്ചേരിപ്പിതാവിന്റെയും സൂസപാക്യം പിതാവിന്റെയും അരുളപ്പാടുണ്ടാവും. ‘മഹാശിവരാത്രി’ ക്രൈസ്തവരുടെ ‘മിശിഹാ രാത്രി’യാണെന്ന് (മലയില്‍ 40 ദിവസം ധ്യാനത്തിലിരുന്ന യേശുവിന് ആത്മസാക്ഷാത്കാരം കിട്ടിയ രാത്രി) ഏതോ പുരോഹിതന്റെ ലേഖനം ഏതാനും വര്‍ഷം മുന്‍പ് കണ്ടിരുന്നു.
മറ്റൊന്ന് ‘വിജയദശമി’ ക്രൈസ്തവരുടെ വിദ്യാരംഭമായ ഏതോ ഒരുദിനം (അവര്‍ പൊരിയും വെളുത്തുള്ളിയും നിറച്ച തളികയിലാണത്രെ കുഞ്ഞുങ്ങളെ വിരല്‍പിടിച്ച് എഴുതിച്ച് വിദ്യാരംഭം നടത്തുന്നത്) നമ്മള് ഹൈജാക് ചെയ്തതാണെന്നും ലേഖനമെഴുതിയിരുന്നു. (ഈ വിവരങ്ങള്‍ ക്രിസ്ത്യന്‍ മാഗസിനുകളില്‍ വന്നവയാണ്). ഇപ്പോള്‍ പള്ളികളിലും പൂജവയ്പും വിദ്യാരംഭവും തുടങ്ങിയിട്ടുണ്ട്. ഇടപ്പള്ളി പള്ളിയില്‍ രണ്ടുവര്‍ഷമായി പൂജവയ്പും വിദ്യാരംഭവുമുണ്ട്. ഇനിയിപ്പോള്‍ സരസ്വതീ ദേവി മാമ്മോദീസ മുങ്ങി ‘സാറാ മാതാവുമാവും’ തിരുവാതിര വ്രതവും ഏകാദശിയും ഷഷ്ഠിയുമെല്ലാം അവരുടേതാവും.
അബ്ദുള്‍ അസീസ് ചേരാനല്ലൂര്‍ ക്ഷേത്രത്തിലെ രാമായണ പാരായണത്തെക്കുറിച്ചെഴുതിയപ്പോള് സന്തോഷം തോന്നി. പണ്ട് എല്ലാ വീടുകളിലും വിളക്കുവച്ച് സന്ധ്യാനാമം നിര്‍ബന്ധമായിരുന്നു. ഇന്ന് എല്ലാ ഹിന്ദുകുടുംബങ്ങളിലും സീരിയല്‍ നാമമാണ് നിര്‍ബന്ധം. അടുത്തിടെ ഒരു വീട്ടില്‍ സന്ധ്യക്കുശേഷം പോയപ്പോള്‍ മെഴുക്കുപുരട്ടി അടുപ്പില്‍ വച്ചത് മറന്ന് സീരിയലില്‍ മുഴുകിയ വീട്ടമ്മ അത് കരിഞ്ഞു നാശമായിട്ട് വേറെ ഭക്ഷണമുണ്ടാക്കുന്നതിനും സാക്ഷിയായി. രാമായണത്തിന്റെയും സന്ധ്യാനാമത്തിന്റെയും മാഹാത്മ്യവും അന്തഃസത്തയും മനസ്സിലാക്കിയ അബ്ദുള്‍ അസീസിന് നന്ദി.
അനിത ലാല്‍, മഞ്ഞുമ്മല്‍, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: