ന്യൂദല്‍ഹി: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കണമോയെന്ന് കേരള ജനത തീരുമാനിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ജനാധിപത്യവും അക്രമവും ഒരുമിച്ചു കൊണ്ടുപോകാനാവില്ലെന്ന് സിപിഎം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തിയ പൈശാചിക ആക്രമണ രീതി ദേശീയ ശ്രദ്ധയിലെത്തിക്കുന്നതിനായി എംഡിഎംസി കണ്‍വെ ന്ഷന് സെന്ററില്‍ ഫോറം ഫോര്‍ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
പ്രത്യയശാസ്ത്രങ്ങളോടുള്ള അസഹിഷ്ണുത കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം ആകുമ്പോഴും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളുള്‍പ്പെടെ നടമാടുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വാസം അര്പ്പിക്കണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബിജെപിയുടേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടേയും വളര്‍ച്ച തടയാനാണ് കേരളത്തില്‍ സിപിഎം കൊലപാതക രാഷ്ട്രീയം സ്വീകരിക്കുന്നത്. ബിജെപിയും പ്രസ്ഥാനങ്ങളും വളരുന്നിടത്തെല്ലാം കൊലപാതക രാഷ്ട്രീയവുമായി സിപിഎം രംഗത്തെത്തുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എവിടെയെല്ലാം സ്വാധീനമുണ്ടോ അവിടെയെല്ലാം ബിജെപിയുടെ വളര്‍ച്ച തടയുന്നതിനായി കമ്യൂണിസ്റ്റുകള്‍ ആക്രമണ മാര്‍ഗ്ഗം സ്വീകരിക്കുന്നതായും അമിത് ഷാ കുറ്റപ്പെടുത്തി.
1969 മുതല്‍ സിപിഎം ആക്രമണത്തില്‍ മരണമടഞ്ഞ കണ്ണൂരിലെ പ്രവര്‍ത്തകരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ ദേശീയ അധ്യക്ഷനും ബിജെപി ദേശീയ നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. കണ്ണൂരില്‍ സിപിഎമ്മിന്റെ ആക്രമണത്തിനിരയായ പ്രവര്‍ത്തകരും നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ദേശീയ സെക്രട്ടറിമാരായ സിദ്ധാര്ത്ഥനാഥ റേ, എച്ച് രാജ, ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, കെ.ആര് ഉമാകാന്തന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 11 മണിക്ക് കേരളത്തിലെ മാര്‍ക്സിസ്റ്റ് ആക്രമണങ്ങള്‍ സംബന്ധിച്ച് പാനല്‍ ചര്‍ച്ച നടക്കുന്നുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജി ഫൗണ്ടേഷന് ഡയറക്ടര്‍ അനിര്‍ബന്‍ ഗാംഗുലി, ജെഎന്‍യു അധ്യാപകന് അശ്വനി മഹാപാത്ര, ദൂരദര്ശന് കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ കെജിസുരേഷ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ആര്.ബാലശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: