Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അച്ഛന്റെ മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 09:20 pm IST
in Vicharam

മുംബൈ തെരുവില്‍ റിക്ഷാവലിക്കുന്നവരും ചുമടെടുത്തും വഴിവാണിഭം ചെയ്തും ജീവിക്കുന്നവരുമുള്‍പ്പെടെയുള്ള ലോകമുതലാളിത്ത ചൂഷകവര്‍ഗത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ വിപ്ലവകാരി യാക്കൂബ് മേമന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളും അവരുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയാന്‍ ഒരു കഥ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഹിന്ദു വര്‍ഗീയവാദികള്‍ ഭരിച്ചുമുടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാരാജ്യത്തെ രക്ഷിക്കാനും കോമ്രേഡ് മേമന്റെ വധശിക്ഷയ്‌ക്ക് പകരം ചോദിക്കാനുമായി അതിര്‍ത്തി കടന്നെത്തിയ സമാനമനസ്‌ക്കരുടെ നേര്‍ക്ക് ഒറ്റയ്‌ക്കു നിന്ന് പൊരുതി ജീവന്‍ ബലിയര്‍പ്പിച്ച ഒരു പാവം പോലീസുകാരന്റെ കഥ

പഞ്ചാബിലെ കപൂര്‍ത്തലക്കാരനായ ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല സഖാവേ, നുഴഞ്ഞുകയറി ഇപ്പുറമെത്തി ഗുരുദാസ്പൂരിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ആ മനുഷ്യാവകാശപ്പോരാളികളില്‍ ഉറങ്ങിക്കിടക്കുന്ന തൊഴിലാളിവര്‍ഗ രാഷ്‌ട്രീയം. പ്രചണ്ഡയുടെ നേതൃത്വത്തില്‍ കാഠ്മണ്ഡുവില്‍നിന്ന് തെലങ്കാനവരെ ചുവപ്പന്‍ ഇടനാഴി സൃഷ്ടിച്ച വിപ്ലവകാരികളുമായി രഹസ്യമായും പരസ്യമായും ചര്‍ച്ചനടത്തി നിങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സമത്വസുന്ദരമായ രാജ്യത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയുമായിരുന്നില്ല

ആള്‍ ഗുരുദാസ്പൂരിലെ പോലീസ് സൂപ്രണ്ടായിരുന്നു. പേര് ബല്‍ജിത്‌സിംഗ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം പാക്ഭീകരര്‍ (സഖാക്കള്‍ മനുഷ്യാവകാശപ്പോരാളികള്‍ എന്നു തിരുത്തിവായിക്കാനപേക്ഷ) ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. അവര്‍ സൈനികവേഷത്തിലായിരുന്നു.വരുംവരായ്‌കകള്‍ നോക്കാതെ അവര്‍ വെടിയുതിര്‍ത്തു.സിപിഎം പൊളിറ്റ്ബ്യൂറോ യോഗംചേര്‍ന്ന് യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുതെന്ന് പ്രസ്താവന തയ്യാറാക്കി മണിക്കൂറുകള്‍ക്കകമായിരുന്നു സഖാക്കള്‍ക്ക് അപ്രഖ്യാപിത പിന്തുണയുമായി ഭീകരരുടെ ആക്രമണം.വിവരമറിഞ്ഞ് സ്ഥലത്ത് പാഞ്ഞെത്തിയ എസ്പി ബല്‍ജിത് സിംഗിന്റെ നേതൃത്വത്തില്‍ പോലീസ് സേന തിരിച്ചടിച്ചു

ബല്‍ജിതും സംഘവും സ്ഥലത്തെത്തിയില്ലായിരുന്നുവെങ്കില്‍ മുംബൈയില്‍ സംഭവിച്ചതിലുമധികം ആളുകള്‍ പഞ്ചാബില്‍ കൊലചെയ്യപ്പെടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇരച്ചുകയറിയ ഭീകരസംഘത്തെ ഒരാള്‍ പോലും ബാക്കിയില്ലാതെ തീര്‍ത്തതിന് ശേഷമാണ് ബല്‍ജിത് കണ്ണടച്ചത്. ബല്‍ജിത്തിന്റെ ബലിദാനം സിപിഎം പൊളിറ്റ് ബ്യൂറോ കാണാതെ പോയതെന്തുകൊണ്ടെന്ന് ഇന്ന് നമുക്കറിയാം. സിപിഎമ്മിന് മാത്രമല്ല, മേമനെ തൂക്കിലേറ്റുന്ന സംവിധാനം അമിത്ഷായെയും നരേന്ദ്രമോദിയെയും വെറുതെവിടുന്നതെന്തെന്ന് ചാനല്‍ മുതലാളിമാര്‍ വെച്ചുനീട്ടുന്ന കാലിച്ചായയുടെ കാശിനുവേണ്ടി ഓരിയിടുന്ന അവതാരകക്കുറുനരികള്‍ക്കും ബല്‍ജിത് സിംഗിന്റെ ബലിദാനം ചര്‍ച്ചയായതേയില്ല.

കപൂര്‍ത്തലയിലെ ബല്‍ജിത്തിന്റെ കുടുംബത്തിന് മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ പാടിപ്പൊലിപ്പിക്കുന്ന മനുഷ്യാവകാശപ്പോരാളികളോടുള്ള ശത്രുത ജീനില്‍കലര്‍ന്നതാണ്. 1984ല്‍ ഖലിസ്ഥാന്‍ ഭീകരരുമായി മോഗയിലുണ്ടായ ഏറ്റുമുട്ടലിലാണ് അന്ന് ബല്‍ജിത്തിന്റെ അച്ഛന്‍ ആചാര്‍സിംഗ് കൊല്ലപ്പെട്ടത്.പഞ്ചാബ് പോലീസില്‍ എസ്‌ഐ ആയിരുന്നു അന്ന് ആചാര്‍സിംഗ്.

അച്ഛന്റെ മരണത്തെത്തുടര്‍ന്നാണ് 1986ല്‍ ബല്‍ജിത് പോലീസ് സേനയിലെത്തുന്നത്. അന്ന് അദ്ദേഹത്തിന് 20 വയസ്. ബല്‍ജിത്തിന്റെ വലിയച്ഛന്റെ മകന്‍ മന്‍പ്രീത് സിംഗ് പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായിരിക്കെ ഇരുപത്തിരണ്ടാംവയസില്‍ തരന്‍തരണില്‍ നടന്ന ഒരു ഭീകരാക്രമണം ചെറുക്കുന്നതിനിടെ വെടിയേറ്റു വീഴുകയായിരുന്നു

ഇപ്പോഴിതാ നാല്‍പത്തൊമ്പതാം വയസില്‍ അച്ഛന്റെ വഴിയേ ബല്‍ജിതും. ബല്‍ജിതിന്റെ മൃതദേഹം കപൂര്‍ത്തലയിലെ കുടുംബവീട്ടിലെത്തിക്കുമ്പോള്‍ ഒരുതുള്ളി കണ്ണീരുപോലും പൊഴിക്കാതെ എണ്‍പത്തൊന്നുകാരനായ വലിയച്ഛന്‍ അമര്‍സിംഗ് മേലധികാരികളോട് പറഞ്ഞത്, ‘സര്‍ ഞങ്ങളുടെ കുടുംബത്തിന് ഇതൊരു പുത്തരിയല്ല, എന്റെ അനുജന്‍, എന്റെ മകന്‍, ഇപ്പോഴിതാ ബല്‍ജിത്… നാടിന്റെ പ്രാണന്‍ കാക്കാന്‍, ശത്രുക്കളോട് എതിരിട്ട് ജയിക്കാന്‍, മരിക്കാനും എന്റെ കുടുംബത്തില്‍ ഇനിയും മക്കള്‍ ധാരാളം.’

നനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ ഇരച്ചുകയറി എന്ന വാര്‍ത്ത ടെലിവിഷന്‍ സ്‌ക്രീനില്‍ ആദ്യം കണ്ടപ്പോള്‍ ബല്‍ജിതിന്റെ മകള്‍ പര്‍മീന്ദര്‍ കൗര്‍ ആശങ്ക കലര്‍ന്ന ശബ്ദത്തില്‍ അച്ഛനെ വിളിച്ചിരുന്നു,’ശല്യപ്പെടുത്താതെ, ഇവന്മാരെ തീര്‍ത്തിട്ട് അച്ഛന്‍ തിരികെവിളിക്കാം.’ ബല്‍ജിതിന്റെ  മരണം ധീരന്മാര്‍ക്ക് ചേരുന്നതാണെന്ന് ആ മകള്‍ അന്തിമപ്രണാമം നല്‍കിയതിന് ശേഷം പറഞ്ഞു. ‘എന്റെ അച്ഛന്‍ തോറ്റില്ല, തോല്‍ക്കുകയുമില്ല, തോല്‍വി രാജ്യത്തിന് അപമാനമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അവസാനത്തെ ശത്രുവിനെയും ഇല്ലാതാക്കിയതിനു ശേഷമാകണം അദ്ദേഹം കണ്ണടച്ചത്.’’

ഈ വര്‍ഷം മെയ് 12നാണ് ഒരു നിയോഗംപോലെ ബല്‍ജിത് ഗുരുദാസ്പൂരില്‍ എസ്പിയായി ചുമതലയേറ്റത്. ബര്‍ണാലയിലും ഫരീദ്‌കോട്ടിലും ബടാലയിലും ദേരാബാബാ നാനാക്കിലും ഡിഎസ്പിയായും ഇടയ്‌ക്ക് അല്‍പകാലം വിജിലന്‍സിലും സേവനമനുഷ്ഠിച്ചശേഷമുള്ള സ്ഥാനക്കയറ്റം

ബല്‍ജിത്‌സിംഗടക്കം മൂന്ന് പോലീസുദ്യോഗസ്ഥര്‍,നാട്ടുകാരായ നാലുപേര്‍….. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടയില്‍ ഇല്ലാതായവര്‍… രാജ്യം കാര്‍ഗില്‍ വിജയദിവസം കൊണ്ടാടിയിട്ട് ഒരുദിവസം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്രമികളുടെ ഉന്നം വ്യക്തമായിരുന്നു. രാജ്യത്തിനെതിരായ വെല്ലുവിളിയാണതെന്ന് തിരിച്ചറിഞ്ഞിട്ടും സിപിഎമ്മും കോണ്‍ഗ്രസും പാര്‍ലമെന്റിലും പുറത്തും സര്‍ക്കാരിനെയും സൈന്യത്തെയും അവഹേളിച്ചു. അവര്‍ക്ക് സൈനികര്‍ ഭീകരര്‍ക്കെന്നപോലെ എന്നും ശത്രുക്കളായിരുന്നു. കശ്മീരിലെ കൊടുംഭീകരര്‍ മുതല്‍ മൈനാഗപ്പള്ളിക്കാരന്‍ മദനിവരെ അവര്‍ക്ക് പ്രീയപ്പെട്ടവരാണ്. ഇനി ധീരസഖാക്കള്‍ അജ്മല്‍ കസബിനും അഫ്‌സല്‍ഗുരുവിനും യാക്കൂബ് മേമനുമൊക്കെ നാടെമ്പാടും രക്തസാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ത്തണം സഖാവേ. എഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കണം.പാര്‍ട്ടി പതാകകള്‍ പകുതി താഴ്‌ത്തിക്കെട്ടണം.വധശിക്ഷയ്‌ക്കെതിരെ കവലകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ട്ടിയ തള്ളിപ്പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ അമ്പത്തൊന്ന് വെട്ടിനിരയാക്കിയ പഴയ സഖാവിന്റെ, അങ്ങനെ എത്രയോ പേരുടെ കഥ മറക്കാം.എല്ലാം കഴിയുമ്പോള്‍ നിങ്ങള്‍ പിടിപ്പിച്ച കൊടിയും തോളിലേന്തി നട്ടെല്ലു കൂനിയ, ഇനിയും അവശേഷിക്കുന്ന മാര്‍ക്‌സിസ്റ്റ് അന്ധവിശ്വാസികള്‍ ചോദിക്കും, ‘എന്താ സഖാവേ എന്നിട്ടും നമ്മള്‍ നന്നാകാത്തെ?’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.