ഐഎസ് ഭീകരര്‍ പാക്കിസ്ഥാനുമായിചേര്ന്ന് ഭാരതത്തെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന അമേരിക്കന്‍ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് അടുത്തിടെയായി പാക്കിസ്ഥാന് ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലും പഞ്ചാബിലും നടത്തിയ ഭീകരാക്രമണങ്ങള്‍.പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു എസ്പിയടക്കം അഞ്ച് പോലീസുകാരും രണ്ടുഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം ഭാരതത്തെ ഞെട്ടിക്കുകയുണ്ടായി. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ അതിര്‍ത്തികടന്നുള്ള ആക്രമണം ഉണ്ടായത്. കശ്മീര്്രപശ്നം ലോകത്തിനുമുമ്പാകെ കൊണ്ടുവരാന്‍ അതിര്‍ത്തി സംഘര്‍ഷം ഉപകരണമാക്കുക എന്ന ലക്ഷ്യമാണ് പാക്കിസ്ഥാനുള്ളത്.പക്ഷെ ഭാരതത്തിന്റെ തിരിച്ചടി
കനത്തതായിരുന്നു.യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനെ അത് ഞെട്ടിക്കുകതന്നെ ചെയ്തു. പാക്കിസ്ഥാന്റെ ആരോപണം ഒരു ഭാരത ചാരവിമാനം തങ്ങളുടെ അധീനതയിലുള്ള കശ്മീര്‍ മേഖലയില്‍ കാണപ്പെട്ടുവെന്നും അത് വെടിവെച്ചുവീഴ്ത്തിയെന്നുമാണ്. എന്നാലിത് നുണയാണെന്ന് അധികംവൈകാതെ തെളിഞ്ഞു. വെടിയേറ്റുവീണത് ചൈനയില്‍നിന്ന് പാക്കിസ്ഥാന് വാങ്ങിയ ചാരവിമാനംതന്നെയായിരുന്നു. അതിര്‍ത്തി സംഘര്ഷവിമുക്തമാക്കി സംരക്ഷിക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. പക്ഷെ പാക്കിസ്ഥാന് യാതൊരു പ്രകോപനവുമില്ലാത്ത വെടിവെപ്പും നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനവും തുടര്‍ന്നാല്‍ ഭാരതത്തിന്റെ സമാധാനപരമായ നിലപാട് മാറ്റേണ്ടിവരും.
ഇപ്പോള്‍ തെഹ്രിക്-എ-താലിബാനുമായി സഹകരിച്ച് ഒരു ഭീകരസംഘടനക്ക് രൂപംകൊടുക്കുവാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാനെന്ന് ‘യുഎസ് ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തിയില്‍ അരങ്ങേറുന്ന ഭീകരാക്രമണം ഇത് ശരിയാണെന്ന് തെളിയിക്കുന്നു.അമേരിക്കന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത് ഐഎസ് നിയന്ത്രിത ആക്രമണത്തിന് ഉടന്‍ സാധ്യതയുണ്ടെന്നും അങ്ങനെയൊരു യുദ്ധം മുസ്ലിംവിഭാഗങ്ങളെ സംഘടിക്കാന്‍ പ്രലോഭിപ്പിക്കുമെന്നുമാണ്. ഹിന്ദു-മുസ്ലിം വിഭാഗീയത പിന്നെയും ഒരു പ്രശ്നമാക്കാനാണ് പാക്കിസ്ഥാനും ഐഎസും ആഗ്രഹിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണം ഇങ്ങനെ ഒരു സാധ്യതക്ക് അടിവരയിടുന്നു. പാക്കിസ്ഥാന് ഭീകരര്‍ അതിര്‍ത്തികടന്ന് പഞ്ചാബിലെത്തി ആക്രമിച്ചത് വിരല്‍ചൂണ്ടുന്നത് ഭീകരര്‍ ജമ്മു-കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളെ ലക്ഷ്യമാക്കിക്കഴിഞ്ഞുവെന്നാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ പാക്കിസ്ഥാന് അഞ്ചുതവണയാണ് നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചത്. എട്ട് ഭീകരര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു. ആകാശാതിര്‍ത്തി ലംഘനങ്ങളും പാക്കിസ്ഥാന് നടത്തി. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്തി അതിര്‍ത്തിയിലെ സമാധാനം ലംഘിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ജിഹാദികളുടെ വിശുദ്ധദൗത്യംതന്നെ ഭാരതത്തെ ആക്രമിക്കുക എന്നതാണല്ലോ. ഭാരതം ആഗ്രഹിക്കുന്നത് സമാധാനം പുലരുന്ന ഒരു കശ്മീരാണ്. പക്ഷെ പാക്കിസ്ഥാന്റെ, അല്ലെങ്കില്‍ ഐഎസിന്റെ ലക്ഷ്യം ഒരു മുസ്ലിം ഭീകരക്കൂട്ടായ്മയാണ്. പാക്കിസ്ഥാന്റെ യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണവും നിയന്ത്രണരേഖക്കടുത്ത് പാക്സൈന്യം നടത്തിയ വെടിവെപ്പും വിരല്‍ചൂണ്ടുന്നത് ഭാരതത്തിനുനേരെ വന്നേക്കാവുന്ന ഐസ്-താലിബാന് ആക്രമണമാണ്.
പാക്കിസ്ഥാന് ആക്രമണങ്ങള്‍ക്ക് ഭാരതം ശക്തമായ മറുപടി നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് ഭാരതം കാംക്ഷിക്കുന്നത് പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധമാണെന്നാണ്. പക്ഷെ അതിന് രാജ്യത്തിന്റെ അഭിമാനത്തെ പണയപ്പെടുത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുകയുണ്ടായി. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സമാധാനവും ഉറപ്പുവരുത്തി പാക്കിസ്ഥാനുമായി സമാധാനപരമായി സഹവര്‍ത്തിക്കുക എന്നതാണ് ഭാരതത്തിന്റെ നയം. ഇത് അംഗീകരിച്ച് ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് പാക്കിസ്ഥാന് നല്ലത്.
ഭാരതം കൗണ്ടര്‍-ടെറര്‍ ഇന്‍ഫ്രാസ്ട്രക്ചറും ഭീകരവാദവിരുദ്ധ നിയമങ്ങളും രൂപീകരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളെ ശക്തിപ്പെടുത്തി പാക്കിസ്ഥാനെ യഥാസമയം പ്രതിരോധിക്കാനും ഭാരതത്തിന് കഴിയണം. പാക്കിസ്ഥാന് ഭാരതത്തോട് തുടരുന്ന ഇരട്ടത്താപ്പ് പാക്കിസ്ഥാന്റെ സുഹൃത്തുക്കളായ ചൈനയുടെയും അമേരിക്കയുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. പാക്കിസ്ഥാനെപ്പോലെയുള്ള ഒരു രാജ്യത്തെ ഭയപ്പെടേണ്ട ഗതികേടിലല്ല ഭാരതമെന്ന് ആ രാജ്യത്തെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: