ന്യൂദല്‍ഹി: ജലസേചന പദ്ധതികളുടെ നവീകരണ ഫണ്ടില്‍ അഴിമതി കാണിച്ച മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.കെ.തുംഗോണി(68)ന് ദല്‍ഹി കോടതി നാലര വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
1994ല്‍ കേന്ദ്ര നഗരവികസന സഹമന്ത്രിയായിരിക്കെ, നാഗാലന്‍ഡില്‍ രണ്ട് ചെറുകിട ജലസേചന പദ്ധതികളുടെ നവീകരണത്തിനായി രണ്ട് കോടിയുടെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് വക മാറ്റി ചെലവഴിച്ചതാണ് തുംഗോണിനെ വെട്ടിലാക്കിയത്.
തുംഗോണിനെ കൂടാതെ മറ്റു പ്രതികളായ തളി എ.ഒ, സി.സംഗിത് എന്നിവര്‍ക്കും മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ നാലാം പ്രതി മഹേഷ് മഹേശ്വരിക്ക് രണ്ടര വര്‍ഷമാണ് തടവ്. തളി 6000 രൂപയും സംഗിതും മഹേഷും 4000 രൂപ വീതവും പിഴ ഒടുക്കണം.
1998ല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ചതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: