സ്വാമിജിയുടെ മനസ്സില്‍ ഏറെക്കാലമായി ഉണ്ടായിരുന്ന അനുപമമായ ഒരു സ്വപ്നം… യുവജനങ്ങള്‍ക്ക് ആദ്ധ്യാത്മികകാര്യങ്ങള്‍ പഠിക്കുവാനും പരിശീലിക്കുവാനുമായി ഒരു സ്ഥാപനം സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്അവിരാമം തുടര്‍ന്നുകൊണ്ടുപോകാനായി സ്വയം മുന്നോട്ടുവരുന്ന ഹിന്ദു മിഷനറിമാരുടെ ഒരു സംഘം 1963 മേയ് 11-ാം തീയതി ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ചിന്മയാനന്ദസ്വാമി സാന്ദീപനി സാധനാലയ എന്നപേരില്‍ ഒരു വേദാന്ത സര്‍വ്വകലാശാല മുംബൈ നഗരത്തില്‍ സ്ഥാപിച്ചു.
സ്വാമിജി ശ്രീകൃഷ്ണഭഗവാന്റെ ഗുരുവായിരുന്ന സാന്ദീപനി മഹര്‍ഷിയുടെ പേരാണ് തന്റെ സര്‍വകലാശാലയ്ക്കായി തെരഞ്ഞെടുത്തത്. ഗീതാചാര്യനായ ശ്രീകൃഷ്ണന്റെ കാലടികളെ പിന്തുടരാന് സര്‍വഥാ യോഗ്യരായ നിരവധി ആചാര്യന്മാര് ആ സര്‍വ്വകലാശാലയില്‍നിന്നും പരിശീലനം നേടി പുറത്തുവരണം, ലോകമെമ്പാടും ആദ്ധ്യാത്മികവിദ്യ പ്രചരിപ്പിക്കണം. അതായിരുന്നു സ്വാമിജിയുടെ സങ്കല്പം.
ഗുരുകുല സമ്പ്രദായമാണ് സാന്ദീപനി സാധനാലയത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന ഒരു ആചാര്യനോടൊപ്പം താമസിക്കുന്നു. പഴയ സമ്പ്രദായപ്രകാരമാണ് ശിക്ഷണം… തികച്ചും സൗജന്യം, അവര്‍ ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വിസ്തരിച്ചു പഠിക്കുന്നു. ധ്യാനപരിശീലനം നേടുന്നു. അനുബന്ധമായ മറ്റു കാര്യങ്ങളും മനസ്സിലാക്കുന്നു.
സനാതനധര്‍മ്മത്തിന്റെ ദീപശിഖയേന്തി നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തി നവ്യവും ധന്യവുമായ ഒരു പ്രകാശം പരത്താന്‍ പ്രതിജ്ഞയെടുത്തവരാണവര്‍. ബ്രഹ്മചര്യം ഒരു പ്രകാരം പരത്താന്‍ പ്രതിജ്ഞയെടുത്തവരാണവര്‍. ബ്രഹ്മചര്യം പാലിച്ചുകൊണ്ട് തികഞ്ഞ ആത്മനിയന്ത്രണത്തോടുകൂടിയുള്ള ജീവിതം. അതേസമയം പരസ്പരമുള്ള സ്നേഹത്താലും ശ്രദ്ധയാലും കറയറ്റ ഗുരുഭക്തിയാലും ചൈതന്യവത്തായ മനസ്സ്.
പതുക്കെ പതുക്കെ സ്വാമിജിയുടെ പുതിയ ആശ്രമം വളര്ന്നുെകാണ്ടിരുന്നു. അദ്ദേഹം അവിടെ ഒരു ക്ഷേത്രം പണിയിച്ചു. ജഗദീശ്വര ക്ഷേത്രം. ആശ്രമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. രാഷ്ട്രത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുവാനുള്ള പ്രചോദനവും അര്‍പ്പണബോധവുമുള്ള സ്ത്രീപുരുഷന്മാരെ വാര്‍ത്തെടുക്കുന്ന ആധുനികഗുരുകുലങ്ങളില് ആദ്യത്തേതായിരുന്നു ഇത്.
ശാഖോപശാഖകളായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന വലിയൊരു വടവൃക്ഷമാണ് ഹിന്ദുമതം. അതിന്റെ എല്ലാ രീതികളെയും സമ്പ്രദായങ്ങളേയും ദര്‍ശനങ്ങളേയും ഏകോപിപ്പിച്ച് ഹിന്ദുമതത്തിനു പുതിയൊരു ഉണര്‍വ്വും ഉത്സാഹവും അര്‍ത്ഥവും നല്‍കുക. സ്വാമിജിയുടെ മനസ്സിലെ മറ്റൊരു ചിരകാലസ്വപ്നമായിരുന്നു അത്. അതിന്റെ സാക്ഷാത്ക്കാരത്തിനായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ശ്രമം. ഹിന്ദുമതത്തിന്റെ നവോത്ഥാനം ലക്ഷ്യമാക്കി, ആ വിഷയത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ അദ്ദേഹം ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു.
ലോകത്തിന്റെ വിവിധകോണുകളില്‍നിന്ന് ഹിന്ദുമതത്തിലെ വിഭിന്നമായ ശാഖോപശാഖകളെ പ്രതിനിധീകരിച്ചുകൊണ്ട് ആചാര്യന്മാര് വന്നെത്തി. അവരുടെ കൂട്ടായ ആലോചനകളുടെ ഫലമായി, ഹിന്ദുമതത്തിന് കൂടുതല്‍ ഊര്ജ്ജസ്വലത പകരാന്വേണ്ട ആശയങ്ങള്‍ രൂപംകൊണ്ടു. പ്രസ്ഥാനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സനാതനമൂല്യങ്ങള് കാലാനുസൃതമായ വിധത്തില്‍ പ്രയോഗികമാക്കാന്വേണ്ട നടപടികളും എല്ലാവരുംകൂടി കൈക്കൊണ്ടു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: