Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 08:57 pm IST
in Samskriti

 

ഈ പൗരാവലിയുടെ പിന്‍തുടരല്‍ തങ്ങളുടെ യാത്രക്കും വനവാസത്തിനും ഒരു വലിയ പ്രതിബന്ധമായിരിക്കും. അവര്‍ തിരിച്ചുപോയില്ലെങ്കില്‍ അയോദ്ധ്യ വിജനമാകും. ഈ പ്രശ്‌നം പരിഹരിച്ചേ പറ്റു. സുമന്ത്രരേയും സീതയേയും വിളിച്ചുണര്‍ത്തി. താന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ക്ഷീണിച്ചുകിടന്നുറങ്ങുന്ന പൗരാവലി ഉണരുന്നതിനുമുമ്പ് തമസാനദി കടക്കുവാന്‍ തീര്‍ച്ചയാക്കി. ജനങ്ങള്‍ പിന്തുടരാതിരിക്കാന്‍ തേര് കുറച്ചുദൂരം വടക്കോട്ടോടിച്ച് തിരിച്ച് തപോവനം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

ഗാഢനിദ്രയിലായിരുന്ന പൗരാവലി ഞങ്ങള്‍ യാത്ര പുറപ്പെട്ട വിവരം അറിഞ്ഞില്ല. പിറ്റേന്ന് ഉണര്‍ന്നു നോക്കിയപ്പോള്‍ സീതാരാമലക്ഷ്മണ സുമന്ത്രര്‍മാരെ കാണാത്തതിനാലും തേരു രുള്‍പ്പാടുകളും കുതിരക്കുളമ്പടികളും അയോദ്ധ്യക്കുനേരെയായി കണ്ടതിനാലും അവരെല്ലാം അയോദ്ധ്യയിലേക്ക് തിരിച്ചുപോയി.

തേരില്‍ തപോവനം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ ഞങ്ങള്‍ പ്രഭാതമായപ്പോഴേക്കും കോസലരാജ്യ സീമകടന്ന് വേദശ്രുതി, ഗോമതി, സ്യന്ദിക എന്നീ നദികള്‍ പിന്നിട്ട് ഗംഗാതീരത്തുള്ള ശൃംഗിവേര പുരത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീരാമന്റെ ആത്മമിത്രമായ ഗുഹന്‍ എന്ന നിഷാദരാജാവായിരുന്നു അവിടുത്തെ അധിപതി. നിഷാദരുടെ ചതുരംഗപ്പടയും ഗുഹന്റെ കീഴില്‍ ഉണ്ടായിരുന്നു.

രാമന്റെ ആഗമന വൃത്താന്തം അറിഞ്ഞ ഗുഹന്‍ തന്റെ മുതിര്‍ന്ന മന്ത്രിമാരോടൊപ്പം രാമദര്‍ശനത്തിനു ചെന്നു. ഗുഹനെ ദൂരെനിന്നും കണ്ട ശ്രീരാമന്‍ തന്നേയും കൂട്ടി കുറച്ചുനേരം നടന്നുചെന്ന് ഗുഹന് സ്വാഗതവചസ്സുകളരുളി. ശ്രീരാമന്റെ താപസവേഷം കണ്ട് ഗുഹന്‍ ദുഃഖിതനായി.

താമാര്‍ത: സമ്പരിഷ്വജ്യ ഗുഹോ രാഘവമബ്രവീത്

യഥാളയോദ്ധ്യാ തഥേതം തേ രാമ കിം കരവാണി തേ

ദുഃഖിതനായ ഗുഹന്‍ രാമനോട് പറഞ്ഞു. ഇവിടെ അയോദ്ധ്യപോലെ അങ്ങയുടേതു തന്നെയാണ്. അങ്ങു വന്നല്ലോ സന്തോഷമായി ഞാന്‍ അങ്ങേക്ക് എന്താണ് ചെയ്തുതരേണ്ടത്.

വിവിധ ഭക്ഷണപാനീയങ്ങള്‍ അവിടെ കൊണ്ടുവന്നു നിരത്തി. ഗുഹന്‍ ശ്രീരാമനോട് പറഞ്ഞു. അങ്ങ് ഞങ്ങളുടെ തമ്പുരാനാണ്. അങ്ങേക്ക് ഇവിടെ വാഴാം. എല്ലാം സുലഭം സമൃദ്ധം. യാത്രയ്‌ക്ക് കുതിരകള്‍ രഥം എല്ലാം ഉണ്ട്.

ഇതുകേട്ട് രാമന്‍ പറഞ്ഞു.

കുശചീരാജിനധരം ഫലമൂലാശിനം ച മാം

വിദ്ധി പ്രണിഹിതം ധര്‍മേ താപസം വനഗോചരം

ഞാന്‍ കുശപ്പുല്ലും വല്‍ക്കലവും മൃഗത്തോലുമാണ് ധരിക്കുക. പഴങ്ങളും കിഴങ്ങുകളുമാണ് ആഹാരം. ഞാന്‍ അച്ഛന്റെ ആജ്ഞ അനുസരിക്കുന്ന വനസഞ്ചാരിയായ താപസനാണെന്ന് ധരിച്ചാലും. ഗുഹന് മറുത്തൊന്നും പറയാനില്ലായിരുന്നു. ഗുഹന്റെ ആതിഥ്യത്തില്‍ കുതിരകള്‍ക്കുള്ള തീറ്റി മാത്രമേ രാമന്‍ അംഗീകരിച്ചുള്ളു. വെള്ളം മാത്രം കഴിച്ച് ഗംഗാതീരത്തിലുറങ്ങി. ഗുഹനും സുമന്ത്രരും താനും രാമകഥകളും പറഞ്ഞ് ഉറക്കമിളച്ച് സീതാരാമന്മാരെ കാത്തുരക്ഷിച്ചു.

നേരം വെളുത്തു. ഗംഗ കടക്കാന്‍ തോണി തയ്യാറാക്കുന്നതിനായി രാമന്‍ ഗുഹനെ വിളിച്ചേര്‍പ്പാടു ചെയ്തു. തോണിയെത്തി സാധനങ്ങളെല്ലാം കയറ്റി തങ്ങള്‍ വഞ്ചിയില്‍ കയറാന്‍ തയ്യാറെടുക്കുമ്പോള്‍ സുമന്ത്രര്‍ രാമനെ സമീപിച്ചുകൊണ്ട് ചോദിച്ചു. ഞാനിനി എന്താണ് ചെയ്യേണ്ടത്? എനിക്കെന്താണ് കല്പന? രാമന്‍ സുമന്ത്രരുടെ വലതുകരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു. രഥയാത്ര ഇവിടെ അവസാനിക്കുന്നു. അങ്ങ് തിരിച്ച് അയോദ്ധ്യയില്‍ ചെന്ന് അച്ഛന്റെ അടുത്തുണ്ടാകണം. അച്ഛനേയും ഭരതനേയും സേവിക്കണം. രാമനെക്കൂടാതെ അയോദ്ധ്യക്കു മടങ്ങാന്‍ താന്‍ ശക്തനല്ലെന്നും തന്നെക്കൂടി വനവാസത്തിന് അനുവദിക്കണമെന്നും സുമന്ത്രര്‍ അഭ്യര്‍ത്ഥിച്ചു. സുമന്ത്രരെ സമാധാനിപ്പിച്ചുകൊണ്ട് രാമന്‍ പറഞ്ഞു. അങ്ങ് തിരിച്ച് അയോദ്ധ്യയിലേക്ക് പോകേണ്ടത് അത്യാവശ്യമാണ്.

നഗരീം ത്വാംഗതം ദൂഷ്ട്വാ ജനനീമേ യവീയസി

കൈകേയി പ്രത്യയം ഗച്ഛേദിതി രാമോവനം ഗത:

അങ്ങ് അയോദ്ധ്യയില്‍ ചെല്ലുമ്പോള്‍ അങ്ങയെക്കണ്ട് രാമന്‍ വനത്തിലേക്കുതന്നെ പോയിരിക്കുന്നെന്ന് എന്റെ ചെറിയമ്മ കൈകേയിക്ക് വിശ്വാസം ഉണ്ടാകട്ടെ. അല്ലെങ്കില്‍ അവര്‍ രാജാവെന്തോ കാപട്യം കാണിച്ചിട്ടുണ്ടെന്ന് സംശയിക്കും. അതുകൊണ്ട് അച്ഛന്റേയും എന്റേയും പ്രിയത്തിനുവേണ്ടി അങ്ങ് തിരിച്ചുപോകണം. അച്ഛന് ഒരുവിധത്തിലും സങ്കടമുണ്ടാക്കാതെ നോക്കണം. ഞങ്ങളുടെ കുശലമറിയിച്ച് അമ്മമാരെ അഭിവാദനം ചെയ്യണം.രാമവചനങ്ങള്‍ കേട്ട സുമന്ത്രര്‍ മനസ്സോടെ അല്ലെങ്കിലും അയോദ്ധ്യയിലേക്ക് തിരിച്ചുപോയി.

ഗുഹനോട് ആവശ്യപ്പെട്ടു വരുത്തിയ വടവൃക്ഷക്കറകൊണ്ട് തങ്ങള്‍ മുടി ജടയാക്കി. വഞ്ചിയില്‍ കയറി സീത വനവാസം നിര്‍വിഘ്‌നം സമാപിക്കുന്നതിന്ന്.

തുംഗശ്രീ കരുണാഭോഗ സംഗതാമൃത പൂരിതേ

മംഗലാത്മാ മഹാഭാഗേ ഗംഗാദേവി നമോസ്തുതേ

എന്ന് ഗംഗാദേവിക്ക് സ്തുതിയും നന്ദിയും സമര്‍പ്പിച്ചു. ഗംഗകടന്ന് മറുകരയെത്തിയപ്പോള്‍ വനത്തിലേക്കുള്ള യാത്ര ആരംഭിച്ചു. തങ്ങളെ പിരിയാതെ കൂടെ യാത്രതുടര്‍ന്നിരുന്ന ഗുഹനോട് തിരിച്ച് ശൃംഗിവേരത്തിലേക്ക് പൊയ്‌ക്കൊള്ളാന്‍ രാമന്‍ നിര്‍ദ്ദേശിച്ചു. ഗുഹന് കുണ്ഠിതമായി രാമനെ പിരിയാന്‍ മനസ്സില്ലായിരുന്നു. രാമന്‍ ഗുഹനോടു പറഞ്ഞു. നീ സ്‌നേഹമുള്ളവനാണ്. ജന്മംകൊണ്ട് മൂന്നു സഹോദരന്മാരാണ് എനിക്ക് ഇതുവരെ ഉണ്ടായിരുന്നത്. നീയുമായുള്ള ബന്ധംകൊണ്ട് ഇന്ന് മുതല്‍ ഞാന്‍ നാല് അനുജന്മാരുള്ളവനായിത്തീര്‍ന്നിരിക്കുന്നു. എന്റെ ഒരു അനുജനായ ഭരതന്‍ അയോദ്ധ്യയില്‍ രാജാവായി വാഴുന്നതുപോലെ ശൃംഗിവേരപുരാധിപത്യം വഹിച്ച് നിഷാദവര്‍ഗ്ഗത്തെ സംരക്ഷിച്ച് അവരില്‍ സന്തുഷ്ടിയും സമ്പത്തില്‍ സംപുഷ്ടിയും വളര്‍ത്തുക. എന്നോടുള്ള സ്‌നേഹത്തിന്റെ ലക്ഷ്യമായി നീ അനുഷ്ഠിക്കേണ്ട കടമ ഇതാണ്. രാമവാക്യം നിരസിക്കാന്‍ കഴിയാത്തതുകൊണ്ട് പൂര്‍ണ്ണമനസ്സോടെ അല്ലെങ്കിലും ഗുഹന്‍ ശൃംഗിവേരപുരത്തേക്ക് തിരിച്ചുപോയി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.