തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി.
ടിവി രാജേഷാണ് അടിയന്തരപ്രമയേത്തിന് അനുമതി തേടിയത്.
പാഠപുസ്തകങ്ങള്‍ ഈ മാസം 20നകം വിതരണം ചെയ്യുമെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് മറുപടി നല്കി. വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണമാണ് നടക്കുന്നതെന്ന് രാജേഷ് ആരോപിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത് ബോധപൂര്‍വമായിരുന്നു. പോലീസ് തന്നെ പ്രകോപനം സൃഷ്ടിച്ച ശേഷം വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു. ക്രിമിനലുകളുടെ താവളമായി പൊലീസ് സേന മാറിയിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു.
എന്നാല്‍ വിദ്യാര്‍ത്ഥി സമരം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് പോലീസ് ലാത്തി വീശിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ പൊതുമുതലാണ് സംഘര്‍ഷത്തിലൂടെ നശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: