കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ മൂന്നാംപ്രതി ഉതുപ്പ് വര്‍ഗീസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ജസ്റ്റിസ് എബ്രഹാം മാത്യു തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം, കാഠിന്യം എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്ത സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.
1200 ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച് 100 കോടി രൂപ തട്ടിയ ഗൗരവകരമായ കേസില്‍ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിബിഐ ഇയാളെ അറസ്റ്റു ചെയ്യാന്‍ നീക്കമാരംഭിച്ചു. സിബിഐ കോടതി ഉതുപ്പ് വര്‍ഗീസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: