ലോക്സഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആദ്യമായി പൂര്ണഭൂരിപക്ഷം ലഭിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. ഒരു വര്‍ഷത്തിനകം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്ത സുദീര്‍ഘ പ്രവൃത്തികളുടെ പട്ടികയില്‍ ചേര്‍ക്കേണ്ട ഒന്നാണ് സര്‍വധര്‍മ സമഭാവന.
എന്നാല്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ മനസ്സിലാക്കിക്കൊണ്ട് ഹിന്ദുത്വത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന അസംഖ്യം സംഭവങ്ങളില്‍ വിറളിപിടിച്ച കപടമതേതരക്കാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമണം നടത്തുന്നുവെന്നത്. ഈ ആരോപണം വസ്തുതാപരമോ എന്ന് അന്വേഷിക്കാതെ ‘മതേതര’ ദൃശ്യ-അച്ചടി മാധ്യമക്കാര് ആരോപിക്കുന്നവര്‍ക്ക് പിന്തുണയുമായി ഓടിയെത്തുന്നു.
കഴിഞ്ഞയാഴ്ച (മെയ് ഒന്നുമുതല്‍ ഒന്പതുവരെ) മഹാരാഷ്ട്രയില്‍ യാത്ര ചെയ്ത എനിക്ക് മെയ് അഞ്ചിലെ ‘ഡിഎന്‍എ’ എന്ന ഇംഗ്ലീഷ് ഭാഷാ പത്രവും ‘മാതൃഭൂമി’ മലയാള പത്രവും വായിക്കുവാന്‍ ലഭിച്ചു. 21 വയസ്സുകാരനായ ഒരു യുവാവ്, മുംബൈ ഭാണ്ഡൂപ്പിലെ സെന്റ് ആന്റണി പള്ളിക്ക് നേരെ കല്ലെറിഞ്ഞ് പള്ളിക്ക് മുന്നിലെ രൂപക്കൂടിന് കേടുവരുത്തിയെന്നും യുവാവിനെ പോലീസ് പിടിയിലാക്കിയെന്നും ആയിരുന്നു ഒരു വാര്‍ത്ത.
ക്രിസ്ത്യന്‍ വിഭാഗവും കത്തോലിക്കാ വിഭാഗവും തമ്മിലുള്ള പ്രശ്നമാണ് മദ്യത്തിനടിമയായ യുവാവും അയാളുടെ സഹോദരനും ചേര്‍ന്ന് പള്ളിക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിന് കാരണം. സഹോദരന് മുങ്ങിക്കളഞ്ഞു. ക്രിസ്ത്യാനികളിലെ രണ്ടുവിഭാഗം തമ്മിലുള്ള പ്രശ്നമാണെന്ന് ഡിഎന്‍എ പത്രം വ്യക്തമായി പ്രസിദ്ധീകരിച്ചുവെങ്കിലും ”മതവിദ്വേഷമോ സ്പര്‍ധ വളര്‍ത്താനുള്ള ശ്രമമോ അല്ല പ്രശ്നത്തിനു കാരണമെന്നാണ് ‘മതേതര’ പത്രമായ ‘മാതൃഭൂമി’യില്‍ അച്ചടിച്ചുവന്നത്. ഹിന്ദുക്കളെ ഈ പ്രശ്നത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നായിരിക്കും ‘മതേതര’ക്കാരുടെ വിഷമം.
14-5-2015 ലെ ജന്മഭൂമിയില് പ്രസിദ്ധീകരിച്ച സതീഷ് പടക്കാറയുടെ ലേഖനത്തിലെ ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്നു തുടങ്ങുന്ന ഖണ്ഡിക വായിച്ചപ്പോഴാണ് മുംബൈയില്‍ നടന്ന സംഭവത്തിന്റെ വാര്‍ത്ത ഓര്‍ക്കുവാന്‍ സന്ദര്‍ഭം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: