Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതവും ചൈനയും ലോകത്തിന് വെളിച്ചം പകര്‍ന്ന രാഷ്‌ട്രങ്ങള്‍ : മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 10:50 pm IST
in World

ഷാങ്ങ്ഹായ്: ലോകത്തെ ഏറ്റവും പഴക്കമുള്ള രണ്ട് സംസ്‌കാരങ്ങളാണ് ഭാരതവും ചൈനയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മില്‍ പഴയകാലം മുതല്‍ക്കെ ബന്ധമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഒരുപാട് സമ്യങ്ങളുമുണ്ട്.മനുഷ്യരാശിക്കു തന്നെ വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന രാഷ്‌ട്രങ്ങളാണ് ഭാരതവും ചൈനയും.

ചൈനയിലെ ബിസിസന് സ്ഥാപനമേധാവികളുടെ യോഗത്തില്‍ മോദി പറഞ്ഞു. ലോകജനസംഖ്യയുടെ മൂന്നിലൊന്നും ഈ രണ്ടു രാജ്യങ്ങളിലുമായിട്ടാണ് താമസിക്കുന്നത്.

ഇരു രാജ്യങ്ങള്‍ക്കും  അയ്യായിരം വര്‍ഷങ്ങളുടെ പൊതുവായ ചരിത്രവുമുണ്ട്. 3400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊതുഅതിര്‍ത്തിയുണ്ട്.

രണ്ടായിരം വര്‍ഷം മുന്‍പ് ചൈനീസ് ചക്രവര്‍ത്തി മിങ്ങിന്റെ ക്ഷണപ്രകാരം രണ്ട് ഭാരത സന്യാസിമാര്‍ ചൈനയില്‍ എത്തി. അവര്‍ നിരവധി സംസ്‌കൃത കൃതികളും കൊണ്ടുവന്നിരുന്നു. അവര്‍ ബുദ്ധമതസംബന്ധിയായ നിരവധി കൃതികളും ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അവരാണ് ചൈനയില്‍ ബുദ്ധമതം എത്തിച്ചതെന്നാണ് കരുതുന്നത്. ഇതിന്റെ സ്മാരകമായി ചക്രവര്‍ത്തി ഒരു ക്ഷേത്രം നിര്‍മ്മിച്ചു, വൈറ്റ് ഹോഴ്‌സ് ടെമ്പിള്‍( വെള്ളക്കുതിര ക്ഷേത്രം) എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയില്‍ ബുദ്ധമതം വളര്‍ന്നു. ഒപ്പം ക്ഷേത്രത്തിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചു. ബുദ്ധമതം കൊറിയ, ജപ്പാന്‍, വിയറ്റ്‌നാം എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. മോദി തുടര്‍ന്നു.

ബുദ്ധമതത്തിന്റെ ശാന്തതയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ വിജയത്തിന് ആധാരം. ഈ നൂറ്റാണ്ട് ഏഷ്യയുടേയാണെന്നാണ്  താന്‍ വിശ്വസിക്കുന്നത്. തുടര്‍ന്നും ബുദ്ധമതം ഏഷ്യന്‍ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന ശക്തിയായിരിക്കും.

ഫാ ഹിയാന്‍, ഹുയാങ്ങ് സാങ്ങ് തുടങ്ങിയ പണ്ഡിതന്മാര്‍ ചൈനയുടെ രഹസ്യം ഭാരതത്തെ പഠിപ്പിച്ചു. അവര്‍ ഭാരതത്തില്‍ തന്നെ പല വലിയ വലിയ സത്യങ്ങളും കണ്ടെത്തി.ഹുയാങ്ങ് സാങ്ങ് ഗുജറാത്തിലെ  എന്റെ ജന്മനാട്ടില്‍ വന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. അവിടെ ഒരു ബുദ്ധ വിഹാരം ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നാണ് നാം അറിയുന്നത്. പിന്നീട് അദ്ദേഹം ചൈനയിലേക്ക് മടങ്ങിയത് നിരവധി സംസ്‌കൃത കൃതികളുമായാണ്. ചൈനയിലെയും ഭാരതത്തിലെയും പരമ്പരാഗത ചികില്‍സാ സമ്പ്രദായങ്ങള്‍ക്കും  ഏറെ പൊരുത്തമുണ്ട്.

അറിവിന്റെ ഈ അനുസ്യൂത പ്രവാഹം ഇക്കാലത്തുമുണ്ട്. പീക്കിംഗ് സര്‍വ്വകലാശാലയിലെ പ്രൊഫ. ജി സിയാന്‍ലിന്‍ വലിയ സംസ്‌കൃത പണ്ഡിതനായിരുന്നു. വാല്‍മീകി രാമായണം ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹത്തെ 2008ല്‍ ഭാരതം പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സമീപകാലത്ത് പ്രൊഫ. ജിന്‍ ഡിംഗ് ഹാന്‍ തുളസീദാസ രാമായണം ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭഗവദ്ഗീതയുടേയും മഹാഭാരതത്തിന്റെയും വിവര്‍ത്തനങ്ങള്‍ക്കും  ചൈനയില്‍ നല്ല പ്രചാരമുണ്ട്.  ഭാരത സംസ്‌ക്കാരത്തെ  ചൈനീസ് ജനതയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഇവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. മോദി പറഞ്ഞു.

ഭാരതം എന്നും അറിവിന്റെ സമൂഹമായിരുന്നു.പുരാതന ചൈന ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വളരെ മുന്നിലായിരുന്നു. ഭാരതീയരെപ്പോലെ ചൈനക്കാരും അമേരിക്കയിലേക്കും വിദൂര കോണുകളിലേക്കും കടല്‍യാത്ര ചെയ്തിട്ടുണ്ട്. അവരുടെ കൈയില്‍ വടക്കുനോക്കി യന്ത്രങ്ങളും വെടിമരുന്നും ഉണ്ടായിരുന്നു. അക്കാലത്ത് ഭാരത ജ്യോതിശാസ്ത്രത്തിനും  ഗണിത ശാസ്ത്രത്തിനും  ചൈനയില്‍ വലിയ പ്രന്താരം ലഭിച്ചിരുന്നു.

ഭാതരത്തില്‍ നിന്നുള്ള ജ്യോതിശാസ്ജ്ര്ഞരെ  ചൈന കലണ്ടര്‍ തയ്യാറാക്കാന്‍ നിയമിച്ചിരുന്നു. പൂജ്യം,  നവഗ്രഹങ്ങള്‍ തുടങ്ങിയ ഭാരതത്തിന്റെ കണ്ടെത്തലുകള്‍ ചൈനയിലെ പല കണ്ടുപിടിത്തങ്ങള്‍ക്കും തുണയായിട്ടുണ്ട്. ആത്മീയതില്‍ ഒന്നിച്ചു വളര്‍ന്നതുപോലെ സാമ്പത്തികവളര്‍ച്ചയ്‌ക്കും നാം പരസ്പരം സഹായകമാകരണം. മോദി പറഞ്ഞു.

ചൈന കീഴടക്കി മോദി

ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം അതിഗംഭീകരമായി. ജനങ്ങളും ചൈനീസ് മാധ്യമങ്ങളും എല്ലാം വലിയ വരവേല്‍പ്പാണ് മോദിക്കു നല്‍കിയത്. ജനങ്ങളോടും, പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് സംവദിച്ചും തമാശങ്ങള്‍ പൊട്ടിച്ചും അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്തും മോദി അവരുടെ മനസ് കീഴടക്കി.

മാധ്യമങ്ങളും ചൈന ഭാരത അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ കഴിവുള്ള ഒരേഒരു നേതാവെന്ന നിലയ്‌ക്കാണ് മോദിയെ കാണുന്നത്. ബീജിങ്ങില്‍ മോദിയും ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങും ചേര്‍ന്നെടുത്ത സെല്‍ഫി സോഷ്യല്‍ മീഡയില്‍ അടക്കം വലിയ ഹിറ്റായിരുന്നു. ചരിത്രത്തിലേക്കുള്ള സെല്‍ഫിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ വാഴ്‌ത്തിയത്.

സിന്‍ഹുവാ സര്‍വ്വകലാശാലയിലെ മോദിയുടെ പ്രസംഗവും വിദ്യാര്‍ഥികളോടുള്ള ചോദ്യോത്തരവേളയും വലിയ ശ്രദ്ധ പിടിച്ചുപറ്റി.രണ്ടു ദിവസം കൊണ്ട് ശതകോടികളുടെ നാല്പ്പതിലേറെ കരാറുകളാണ് ഭാരതവും ചൈനയും ഒപ്പിട്ടത്.

ഷാങ്ങ്ഹായിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഹാന്‍ സെങ്ങ് മോദിയെ സന്ദര്‍ശിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് ഫുഡാന്‍ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍, ഗാന്ധിയന്‍ പഠനകേന്ദ്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. പിന്നീട് അദ്ദേഹം മംഗോളിയക്ക് യാത്രതിരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.