പൂനെ: മഹാരാഷ്ട്രയില്‍ പിടിയിലായ മലയാളികളായ നക്സല്‍ നേതാക്കളായ മുരളികണ്ണമ്പിള്ളി,മലപ്പുറം പാണ്ടിക്കാട് സ്വദേശി ഇസ്മായേല്‍ ചിറകപ്പള്ളി എന്നിവര്‍ക്കതെിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തി.
വെള്ളിയാഴ്ചയാണ് ഇവരെ മാവല്‍, താലോഗാവ് എന്നിവിടങ്ങളില്‍ നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റു ചെയ്തത്. പൂനെ അവധിക്കാല കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു. ജയിംസ് ജോസഫ്, ജയിംസ് മാത്യു എന്നീ കള്ളപ്പേരുകളില്‍ കഴിയുകയായിരുന്നു ഇവര്‍.
എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളി അടിയന്തരാവസ്ഥക്കാലം മുതല്‍ നക്സല്‍ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. രാജന്‍കേസിലെ രാജന് പഠിച്ച കോഴിക്കോട് ആര്‍ഇസി യില്‍ സിപിഐ (എംഎല്) നേതാവായിരുന്നു. രാജന്റെ സഹപാഠിയായിരുന്നു.
കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പങ്കാളിയായിരുന്നു. പിടിയിലായ ഇസ്മയേല്‍ കേരളത്തിലെ നക്സല്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ സിപി മൊയ്തീന്റെ സഹോദരനാണ്.കേരളത്തില്‍ തന്നെ തെരയുന്നുണ്ടെന്ന് മനസിലാക്കി മൊയ്തീന് മുങ്ങിയിരുന്നു. മൊയ്തീന്റെ സഹോദരങ്ങളായ റഷീദിനും ഇസ്മായിലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. എല്ലാവരും തീവ്രഇടതുപക്ഷ സംഘടനയായ പോരാട്ടത്തിന്റെ പ്രവര്‍ത്തകരാണ്. മറ്റൊരു സഹോദരന് ജലീലും പോരാട്ടത്തിന്റെ അംഗമാണ്.
വയനാട്ടിലായിരുന്നു ഇസ്മയിലിന്റെ പ്രവര്‍ത്തനം. രൂപേഷിന്റെ മകള്‍ ആമി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഒപ്പം റഷീദുമുണ്ടായിരുന്നു. മനുഷ്യാവകാശപ്രവര്ത്തകനായാണ് ഇയാള്‍ അറിയപ്പെടുന്നത്.
കിഴക്കേപാണ്ടിക്കാട് സ്വദേശിയായ മൊയ്തീന് രണ്ടുവര്‍ഷത്തിലധികമായി നാടുമായി ബന്ധമില്ല. അയ്യങ്കാളിപടയിലും പോരാട്ടത്തിലുമെല്ലാം സജീവമായിരുന്നു മൊയ്തീന്.
ഇയാള്‍ക്ക് രൂപേഷ് ഉള്‍പ്പെടെയുള്ളവരുമായി നേരിട്ടുബന്ധമുണ്ട്. വലതുകൈ ഇല്ല. പാലക്കാട്ടെ മക്ഡൊണാള്‍സ്, കെഎഫ്സി ഷോറൂമുകള്‍ക്ക് നേരെയുള്ള അക്രമത്തിന് ശേഷമാണ് മൊയ്തീന്റെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: