തിരുവനന്തപുരം: പോലീസ് സേനയില്‍ വരുത്തേണ്ട പരിഷ്കരണങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രേംശങ്കര്‍ കമ്മീഷനാണു റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയത്.
കാലാവധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നു കമ്മീഷനു നല്കിയ ശമ്പളം തിരികെ പിടിക്കാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.എന്നാല്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
പോലീസ് പരിഷ്കരണത്തിനായി സര്‍ക്കാര്‍ മുന്ഗണനകൊടുത്ത നിര്‍ദ്ദേശങ്ങളൊന്നും റിപ്പോര്‍ട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. തുക തിരിച്ചുപിടിക്കുന്നതിന് തടയിടാനുള്ള ഒരു റിപ്പോര്‍ട്ട് മാത്മാണിതെന്ന ആക്ഷേപമുണ്ട്.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് ഉന്നതപൊലീസുദ്യോഗസ്ഥര്‍, പോലീസ് സംഘടനകള്‍ എന്നിവരുമായി കൂടിയാലോചന നടത്തിയെന്ന പരാതിയും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ഇതേ തുടര്‍ന്ന് റിപ്പോര്‍ട്ടിന് മേല്‍ ഡിജിപി ,വിജിലന്‍സ് ഡയറക്ടര്‍ എന്നിവരുടെ അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുശേഷം റിപ്പോര്ട്ടിന്മേല് തീരുമാനമെടുത്താല്‍ മതിയെന്നാണ് വകുപ്പിന്റെ തീരുമാനം. മറ്റൊരു ഉന്നതഉദ്യോഗസ്ഥനെ പഠനം ഏല്‍പ്പിക്കാന്‍ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: