കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ വീണ്ടും കൃത്യമായ പരാമര്‍ശം. ഇക്കുറി ബാബുവിന് എതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് പരാമര്‍ശം. അതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവവും വര്‍ദ്ധിക്കുകയാണ്.
മന്ത്രി കെ. ബാബു 50 ലക്ഷം രൂപ കോഴ വാങ്ങുന്നത് താന്‍ കണ്ടുവെന്നാണ് ദൃക്സാക്ഷിയായ കേരള വാണിജ്യവ്യവസായ മണ്ഡലം വൈസ് പ്രസിഡന്റ് എം. റസീഫിന്റെ വെളിപ്പെടുത്തല്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നും കാട്ടി നല്കിയ ഹര്‍ജിയിലാണ് മന്ത്രി ബാബു കോഴവാങ്ങിയതായി പറയുന്നത്. കോഴ നല്‍കിയതിന് റസീഫ് സാക്ഷിയാണെന്ന് ബിജു രമേശ് നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നതാണ്.
മന്ത്രി ബാബുവിന് 50 ലക്ഷം രൂപ നല്കാന് പോകുകയാണെന്ന് പറഞ്ഞ് ബിജു രമേശ് പെട്ടിയിലെ തുക കാണിച്ചു. മന്ത്രിയുടെ ചേംബറില്‍ വെച്ച് തുക സ്വീകരിക്കുമോ എന്ന ചോദിച്ചപ്പോള്‍ ബിജു രമേശ് കൂടെച്ചെല്ലാന്‍ പറഞ്ഞു. 2013 മെയ് മാസം ഒരു രാത്രി എട്ടുമണിയോടെയാണ് ബിജു രമേശിനും ജനറല്‍ മാനേജര്‍ രാധാകൃഷ്ണനുമൊപ്പം കെ എല്‍1 എ വി1 ഇന്നോവ കാറില്‍ പോയത്. മന്ത്രിയുടെ ചേംബറിനു മുന്നില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് അംഗങ്ങളുണ്ടായിരുന്നു.
പണപ്പെട്ടിയുമായി ബിജു രമേശിനൊപ്പം താനും മന്ത്രിയുടെ ചേംബറില്‍ കടന്നു. പെട്ടി തന്റെ െ്രെപവറ്റ് സെക്രട്ടറി സുരേഷിന് നല്കാന് ബിജു രമേശിനോട് മന്ത്രി പറഞ്ഞു. പിന്നീട് െ്രെപവറ്റ് സെക്രട്ടറി സുരേഷ് എട്ടാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തുറന്ന് പെട്ടി അതില്‍ വയ്ക്കുന്നത് കണ്ടു. റസീഫ് ഹര്‍ജിയില്‍ തുടരുന്നു.
ഇക്കാര്യം ബിജു രമേശ് പുറത്തു പറഞ്ഞതുമുതല്‍ എന്റെ ജീവന് ഭീഷണിയുണ്ട്. അതിനാല്‍ എനിക്ക് പോലീസ് സംരക്ഷണം നല്‍കണം. ഹര്‍ജിയില്‍ പറയുന്നു. വീടിനു സമീപം അപരിചിതര്‍ ചുറ്റിത്തിരിയുന്നുണ്ട്.തന്നെ നിശബ്ദനാക്കാന്‍ ശ്രമം നടക്കുമെന്ന് ആശങ്കയുണ്ട്.
ബാറിന്റെ വാര്‍ഷിക ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയാക്കാന്‍ മന്ത്രി ബാബു 10 കോടി കോഴ ചോദിച്ചെന്നാണ് ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: