പത്തനംതിട്ട: വീരശൈവ മതാചാര്യനായിരുന്ന ബസവേശ്വരന്റെ 892 -ാമത് സംസ്ഥാനജയന്തി ആഘോഷങ്ങള്‍ മെയ് 9ന് പത്തനംതിട്ടയില്‍ നടക്കും. ‘അദ്ധ്വാനം ആരാധനയാണ്’ എന്ന് എട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രവചിച്ച ബസവേശ്വരനെ ഭാരതീയ നവോത്ഥാനത്തിന്റെ പിതാവുകൂടിയായും വിശേഷിപ്പിക്കുന്നു.
കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപമുള്ള മറിയം കോംപ്ലക്സില്‍ രാവിലെ 9ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന നേതൃത്വ പരിശീലന ക്ലാസ് പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സ്റ്റെല്ലാ തോമസ് നയിക്കും. തുടര്‍ന്ന് വ്യക്തിത്വവികസന ക്ലാസും നടക്കും. ഉച്ചക്ക് 2 ന് ബസവേശ്വര ജയന്തി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ബസവ സമിതി ദേശീയ പ്രസിഡന്റ് അരവിന്ദ് ജെത്തി മുഖ്യാതിഥിയായിരിക്കും. മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോന് ബസവജയന്തി സന്ദേശം നല്‍കും.
എംഎല്‍എ മാരായ ചിറ്റയം ഗോപകുമാര്‍, രാജു ഏബ്രഹാം,വിവിധ സംഘടനാപ്രതിനിധികളായ ടി.ആര്. അജിത്കുമാര്‍,ടി.പി.മധുസൂദനന്‍പിള്ള, എ. സുരേഷ് കുമാര്‍, ലീലാമ്മാള്‍, അഡ്വ. അരുണ്‍ പ്രകാശ്, ഗിരീഷ് ഓമല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: