കുറച്ചുസമയം കഴിഞ്ഞ് ഭഗവാന് ഏകാന്തത്തില്വച്ച് അര്‍ജ്ജുനനോടു പറഞ്ഞു: ”സ്നേഹിതാ, ചാരന്മാര് മുഖാന്തരം കൗരവന്മാരുടെ ആലോചന എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. നിന്റെ പ്രതിജ്ഞ അറിഞ്ഞ് ജയദ്രഥന് തുടങ്ങിയെല്ലാവരും ആദ്യം കുറെ പരിഭ്രമിച്ചുപോയി.
പക്ഷേ ഇപ്പോള്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത് ദ്രോണര് തുടങ്ങിയ മഹാരഥന്മാര് ചേര്‍ന്ന് ജയദ്രഥനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ്. ആ മഹാരഥന്മാരെ ജയിക്കാതെ ജയദ്രഥനെ കൊല്ലുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഒന്നു ഞാന്‍ ചോദിക്കട്ടെ.
നിന്റെ സോദരന്മാരോടൊ എന്നോടോ ആലോചിക്കാതെ നീയെന്താണ് കഠിനമായ ഈ ശപഥം ചെയ്തത്. അതിന് ദൃഢസ്വരത്തില്‍ അര്ജ്ജുനന് പറഞ്ഞ മറുപടി ഇതായിരുന്നു. അല്ലയോ ഭഗവാനെ ദ്രോണാധി മഹാരഥന്മാരെക്കുറിച്ചു എനിക്ക് യാതൊരു ഭയവും ചിന്തയും ഇല്ല. ഞാന്‍ അവരെ എല്ലാം ജയിക്കും.
എന്തെന്നാല്‍ അങ്ങയുടെ കൃപകൊണ്ട് യുദ്ധത്തില്‍ അസാദ്ധ്യമായി എനിക്ക് ഒന്നുംതന്നെയില്ല. ”തവ പ്രസാദാദ് ഭഗവന്‍ കിന്നാവാപ്തം രണേ മമ” എന്നാണ് ദ്രോണപര്‍വത്തില്‍ അര്ജ്ജുനന് ശ്രീകൃഷ്ണനോടു പറയുന്നത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: