ന്യൂദല്‍ഹി: യെമനില്‍ കുടുങ്ങിയ ഭാരതീയരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും നാവിക സേനയും കൈക്കൊണ്ട നടപടി ലോകമെമ്പാടും പ്രശംസയ്ക്ക് പാത്രമായി. ഇതു കണ്ട് 23 ലോക രാജ്യങ്ങള്‍ ഭാരതത്തിന്റെ സഹായം തേടിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. രാജ്യങ്ങളുടെ പേരുകള്‍ അവര്‍ വെളിപ്പെടുത്തിയില്ല.
യെമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കണമെന്ന് 23 വിദേശരാജ്യങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അവര്‍ ട്വിറ്ററില്‍ അറിയിച്ചു. ഭാരതം ഇതുവരെ മൂവായിരത്തോളം പേരെയാണ് രക്ഷിച്ചത്. മൂന്നു പാക്കിസ്ഥാനികളെ ഭാരതം മാനുഷിക പരിഗണന നല്കി രക്ഷിച്ചിരുന്നു.
അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലായ മൊകള്ള നഗരത്തില്‍ നിന്ന് 11 ഭാരതീയരെ പാക്കിസ്ഥാനും രക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: