ന്യൂദല്‍ഹി: സഹ പൈലറ്റിന്റെ വിഷാദരോഗം ജര്‍മന്‍ വിംഗ്സ് വിമാനത്തിന്റെ ദുരന്തത്തിന് വഴിവച്ചതോടെ ഇന്ത്യയിലെ പൈലറ്റുമാരുടെ മാനസികാരോഗ്യക്ഷമതാ പരിശോധന കര്‍ശനമാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) തീരുമാനിച്ചു.
ഇതിനായി ശാരീരിക പരിശോധനയോടൊപ്പം മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനുള്ള പ്രത്യേക മാനദണ്ഡം കൊണ്ടുവരാന്‍ സിവില്‍ വ്യോമായാനമന്ത്രി എ. ഗജപതി രാജുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
നിലവില്‍ ആറുമാസം കൂടുമ്പോള്‍ പൈലറ്റുമാര്‍ക്ക് ശാരീരികക്ഷമതാ പരിശോധന നിര്‍ബന്ധമാണെങ്കിലും മാനസികാരോഗ്യം വിലയിരുത്താന്‍ പ്രത്യേക പരിശോധനകള്‍ ഇല്ല.
ഭാഗീകമായ പ്രതിഫലമടക്കമുള്ള പ്രതികൂലമായ സാഹചര്യങ്ങള്‍ സഹ പൈലറ്റുമാരെ സമ്മര്ദ്ദത്തിലാഴ്ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ് അസോസിയേഷന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: