ഡെറാഡൂണ്‍: ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് വ്യാജ ഐഡി കാര്‍ഡുമായി, ഉത്തര്‍ പ്രദേശിലെ മുസോറിയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ഏഴ് മാസത്തോളം കഴിഞ്ഞ സമയത്ത് റൂബി ചൗധരി രാഷ്ട്രപതിക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയിലും മുഖം കാണിച്ചു.
രാഷ്ട്രപതിയും ഐ.എ.എസ് ഓഫീസര്‍മാരും ഒന്നിച്ചുള്ള ഗ്രൂപ്പ് ഫോട്ടോയിലാണ് ഇവരേയും കണ്ടെത്തിയത്. ഇത് രാഷ്ട്രപതിയുടെ സുരക്ഷാകാര്യങ്ങളിലുണ്ടായ ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണ്.
പ്രണബ് മുഖര്‍ജി ഇരിക്കുന്ന സീറ്റിന് കുറച്ച് പിന്നിലായാണ് റൂബി ഫോട്ടോയിലുള്ളത്. എല്‍.ബി.എസ്.എന്‍.എ.എയില്‍ കഴിഞ്ഞ കാലയളവില്‍ ഉന്നത രാഷ്ട്രീയക്കാരുമായി ഇടപഴകാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നില്ലെന്ന അക്കാദമിയുടെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയാണ് റൂബിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ചതി, കള്ളപ്രമാണമുണ്ടാക്കല്‍, ആള്‍മാറാട്ടം നടത്തല്‍ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: