ന്യൂദല്‍ഹി/ തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. പെട്രോളിന് 49 പൈസയും ഡീസലിന് 1 രൂപ 21 പൈസയുമാണ് കുറവുവരുത്തിയത്. പുതിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. അതേസമയം, ഇവയ്ക്ക് ഒരു രൂപ വീതം സെസ് ഈടാക്കാനുള്ള സംസ്ഥാന ബജറ്റിലെ നിര്‍ദേശവും ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ഇതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില ഒരു രൂപ വീതം കൂടി.
കേന്ദ്ര നടപടി കേരളത്തിലുള്ളവര്‍ക്ക് പ്രയോജനപ്പെടില്ലെന്നു ചുരുക്കം. ഇന്ധന സെസ് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനും ഇടയാക്കും. ഡീസല്‍ വിലവര്‍ധന ചരക്ക് കടത്തുകൂലി കൂട്ടും.
പുതുക്കിയ നിരക്കനുസരിച്ച് ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 60 രൂപയും ഡീസല്‍ വില 48.50 രൂപയുമായി താഴ്ന്നു. അന്താരാഷ്ട്ര വിലയിലെ മാറ്റം കണക്കിലെടുത്താണ് ഇവയുടെ വില്‍പ്പന വിലയും കുറച്ചത്. 2014 ആഗസ്റ്റിനു ശേഷം പെട്രോള്‍ വിലയില്‍ പത്തു തവണയും ഡീസല്‍ വിലയില്‍ ആറു തവണയും ഇളവുവരുത്തിയിരുന്നു. രണ്ടുപ്രാവശ്യം വില നേരിയ തോതില്‍ വര്‍ധിപ്പിക്കുകയുമുണ്ടായി.
സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 11 രൂപയുടെ നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ആറുമാസത്തിനിടെ പെട്രോള്‍ വിലയില്‍ 17.11 രൂപയുടേയും ഡീസല്‍ വിലയില്‍ 12.96 രൂപയുടേയും കുറവാണുണ്ടായത്. വിമാന ഇന്ധന വിലയില്‍ 11.27ശതമാനത്തിന്റെ കുറവും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: