ബെംഗളൂരു: തെക്ക് കിഴക്കന്‍ ബെംഗളൂരുവില്‍ വൈറ്റ്ഫീല്‍ഡിന് സമീപം ഒരു സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. പ്രഗതി സ്കൂളിലെ 18കാരിയായ വിദ്യാര്‍ത്ഥിനി ഗൗതമിയാണ് കൊല്ലപ്പെട്ടത്.
ഗൗതമിയെ കൊന്നത് സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ മഹേഷാ(42)ണെന്ന് വ്യക്തമായി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം സഹോദരിയുടെ വീട്ടില്‍ നിന്ന് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. സ്കൂള്‍ ക്യാംപസിനുള്ളിലെ ഹോസ്റ്റലിലെത്തിയ മഹേഷ് ഗൗതമിയെ വെടിവെച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ അതിക്രമിച്ച് കയറിയ മഹേഷ് അകത്തുനിന്നും കുറ്റിയിട്ടശേഷമാണ് കൃത്യം നടത്തിയത്. പ്രേമനൈരാശ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന.
സംഭവസമയത്ത് ഗൗതമിക്കൊപ്പമുണ്ടായിരുന്നു കൂട്ടുകാരി ശിരിഷക്കും പരിക്കേറ്റിട്ടുണ്ട്. ശിരിഷ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള തുംകൂറിലാണ് ഗൗതമിയുടെയും ശിരിഷയുടെയും വീടുകള്‍. പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ഇവര്‍ പൊതുപ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഗൗതമി ഒരു ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഫഷണലിന്റെ മകളാണ്; ശിരിഷ ഡോക്ടറുടെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: