പാട്ന: ബഹാദൂര്‍പൂര്‍ ഹൗസിങ് കോളനിയിലെ ബോംബ് സ്ഫോടനം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഏപ്രില്‍ 14ലെ റാലിയെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് സൂചന. ഈ വര്‍ഷം നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാട്നയിലെ ഗാന്ധി മൈതാനില്‍ ഏപ്രില്‍ 14ന് ബിജെപി റാലി സംഘടിപ്പിച്ചിട്ടുള്ളത്.
തിങ്കളാഴ്ചയാണ് ഹൗസിങ് കോളനിയിലെ ഫ്ളാറ്റില്‍ അതിശക്തമായ ബോംബ് പൊട്ടിത്തെറിച്ചത്. രണ്ട് അതിശക്തമായ രണ്ട് ബോംബുകള്‍ പോലീസ് പിന്നീട് നിര്‍വ്വീര്യമാക്കിയിരുന്നു. ഈ ബോംബ് സ്ഫോടനങ്ങള്‍ക്ക് 2013ലെ പാട്നയിലെയും ബോധ ഗയയിലെയും സ്ഫോടനങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ട് യുവാക്കള്‍ അനധികൃതമായി ഫ്ളാറ്റില്‍ താമസിച്ചിരുന്നു.ഇവര്‍ക്ക് ബോംബ് സ്ഫോടനവുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. സ്ഫോടനം നടന്നതിന് ശേഷം ഇവര്‍ മുങ്ങുകയായിരുന്നു. താമര ബ്രാന്‍ഡിലുള്ള ഒരു ടൈമര്‍ ബോംബില്‍ ഘടിപ്പിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2013ല്‍ നരേന്ദ്ര മോദിയുടെ റാലിക്ക് മുമ്പ് നടന്ന ബോധ ഗയയിലെ സ്ഫോടനത്തിലും ഇതേ രീതിയിലുള്ള വാച്ചുകള്‍ ഘടിപ്പിച്ചിരുന്നു.
രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസന്വേഷിക്കുന്ന എന്‍ഐഎ സംഘവും സ്ഥലം സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: