ജയ്പൂര്‍: രാജസ്ഥാനില്‍ ഒട്ടകത്തെ കശാപ്പു ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. ശബ്ദ വോട്ടോടയാണ് ബില്ല് പാസാക്കിയത്.
ഒട്ടകങ്ങള്‍ ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണ് നിരോധനം കൊണ്ടുവന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.
നിയമ വിരുദ്ധമായ വ്യവസായങ്ങള്‍ക്കും മാംസത്തിനും ഒട്ടകത്തെ ഉപയോഗിക്കുന്നത് തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ഒട്ടകത്തിന് സംസ്ഥാന മൃഗമെന്ന പദവി ചാര്‍ത്തി നല്‍കിയിരുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് 1997 കാലഘട്ടത്തില്‍ രാജസ്ഥാനില്‍ ഒട്ടകങ്ങളുടെ എണ്ണം 700,000 ആയിരുന്നു. എന്നാല്‍ 2003ല്‍ എത്തിയപ്പോള്‍ അത് 498,000 ആയി കുറഞ്ഞു. അതായത് 23 ശതമാനം കുറവ്. 2007ല്‍ വീണ്ടും സെന്സെസെടുത്തപ്പോള് പിന്നെയും 18 ശതമാനത്തിന്റെ കുറവ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: