അമൃത്സര്‍: ഇന്ത്യയിലേയ്ക്ക് 60 കോടി രൂപ വില മതിക്കുന്ന ഹെറോയിന്‍ കടത്താനുള്ള ശ്രമത്തിനിടെ രണ്ട് പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാര്‍ ബിഎസ്എഫിന്റെ വെടിയേറ്റു മരിച്ചു. അമൃത്സറിനു സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയില്‍ മൃതദേഹത്തിനടുത്തു നിന്ന് അനധികൃതമായി കടത്തിയ ചരക്കുകള്‍ കണ്ടെടുത്തു.
രത്തന്‍ കുര്‍ദ്ദ് ഔട്ട്പോസ്റ്റിറ്റിനു സമീപത്തു നടന്ന വെടിവെപ്പ് സ്ഥിരീകരിച്ച ബിഎസ്എഫ് ഡിഐജി ആര്‍പിഎസ് ജസ്വല്‍ 12 കിലോഗ്രാം ഹെറോയിനൊപ്പം ഒരു എ.കെ 47 തോക്കും കണ്ടെത്തിയതായി അറിയിച്ചു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇവരോട് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ നിരവധി തവണ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇതു വകവയ്ക്കാതെ ബി.എസ്.എഫിനു നേരെ വെടിയുതിര്‍ത്ത് ഇന്ത്യന്‍ പ്രദേശത്തേക്ക് നീങ്ങാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ജവാന്മാര് നടത്തിയ പ്രത്യാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. ഇന്ത്യയിലേക്ക് മയക്കുമരുന്നും ആയുധവും കടത്താന്‍ ശ്രമം നടത്തിയ ഇവരുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കണമെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ 120 കോടി രൂപയോളം വിലമതിക്കുന്ന 24 കിലോഗ്രാം മയക്കുമരുന്നുമായി നുഴഞ്ഞുകയറിയ പാക് കള്ളക്കടത്തുകാരനും സേനയുടെ വെടിയേറ്റുമരിച്ചു. അമൃത്സറിലെ ഇന്തോപാക് അതിര്ത്തിമേഖലയില്പ്പെടുന്ന അജ്നല ഗ്രാമപ്രദേശത്തെ മജ്മിയാനില് വച്ചാണ് ഇയാള്‍ അതിക്രമിച്ചു കയാറാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: