അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ത്യ-പാക് സമുദ്രാതിർത്തിക്ക് സമീപം കാലിൽ മൈക്രോചിപ്പ് ഘടിപ്പിച്ച നിലയിൽ പ്രാവ് പറന്നെത്തിയതിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഇന്തോ-പാക് തീരദേശ അതിര്‍ത്തിയിലാണ് ദുരൂഹതയുണര്‍ത്തുന്ന രീതിയില്‍ പ്രാവിനെ കണ്ടെത്തിയത്.
ഒരു കാലില്‍ മൈക്രോ ചിപ്പും മറ്റേകാലില്‍ കോഡ് ഉള്‍പ്പെടുന്ന മോതിരവുമാണ് ഉണ്ടായിരുന്നത്. ചിറകുകളില്‍ എന്തൊക്കെയോ എഴുതിയിട്ടുമുണ്ട്. സംഭവത്തില്‍ തീരസംരക്ഷണ സേന, വനം വകുപ്പ്, ഫോറൻസിക് വിദഗ്ദർ, ഭീകരവാദ വിരുദ്ധ സേന എന്നീ വിഭാഗങ്ങളും ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാർച്ച് 20ന് ഗുജറാത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സലായാ എസ്സാർ ജെട്ടിക്ക് സമീപമാണ് ആദ്യം പ്രാവിനെ കണ്ടത്. പ്രാവിന്റെ കാലിൽ ചിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പ്രാവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജെട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് വിവരം പൊലീസിൽ അറിയിച്ചത്.
മൈക്രോചിപ്പിന് പുറമെ മറുകാലിൽ 28733 എന്ന കോഡ് രേഖപ്പെടുത്തിയ വളയവും കണ്ടെത്തിയിരുന്നു. പ്രാവിന്റെ ചിറകിൽ റസൂൽഉൽ അള്ള എന്നെഴുതിയിരുന്നു. ചിപ്പിൽ ബെഞ്ചിങ് ഡ്യുവൽ എന്നും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പ്രാവിനെ ഏറ്റെടുത്ത തീരസംരക്ഷണ സേന മൈക്രോചിപ്പും കോഡ് രേഖപ്പെടുത്തിയ വളയവും ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ വിശദ പരിശോധനയ്ക്കായി അയച്ചു.
ഗൾഫ് രാജ്യങ്ങളിൽ റേസിംഗിന് ഉയോഗിക്കുന്നയിനം പ്രാവാണിതെന്നാണ് സൂചന. ഇത്തരം മത്സര പ്രാവുകളെ അടയാളപ്പെടുത്താന്‍ ബെന്‍ജിംഗ് ഡുവല്‍ എന്ന കോഡ് ഉപയോഗിക്കുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: