ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ വൃദ്ധകന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതിന് പിന്നില്‍ ഐഎസ്ഐയുടെ പദ്ധതിയെന്ന് സൂചന. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരന്മാരാണ് പദ്ധതി നടപ്പില്‍ വരുത്തിയത്. ഭീകരാക്രമണങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സില്‍ (ജിസിസി) ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സംഭവത്തിന് രണ്ട് മാര്‍ഗ്ഗങ്ങളാണ് ഭീകരഗ്രൂപ്പ് തയ്യാറാക്കിയത്.
മഠം ആക്രമണം നടത്തി കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. ഇവരുടെ ആക്രമണവും രക്ഷപ്പെട്ട രീതിയും ഇത് വ്യക്തമാക്കുന്നതായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതില്‍ ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിന് ആറ് ദിവസം മുമ്പ് തന്നെ സിസിടിവി കാമറകള്‍ ഇവിടെ നിന്നും മാറ്റപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്രതികളെ തിരിച്ചറിയാന്‍ ലോക്കല്‍ പോലീസിനായില്ല. സിബിഐക്കും വ്യക്തമായ തെളിവുകള്‍ കണ്ടെത്തുവാനായില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതായും അവര്‍ക്ക് ഇവിടെ ജീവിതം അസാധ്യമാണെന്നും പ്രചാരണം നടത്തുന്നതിനായി ഐഎസ്ഐ തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ആറുമടങ്ങ് തുകയാണ് ഐഎസ്ഐ ബജറ്റില്‍ വര്‍ദ്ധിപ്പിച്ചത്. ഭാരതത്തിലുടനീളം ക്രൈസ്തവ പുരോഹിതരെ ആക്രമിക്കുന്നതിന് ഇവര്‍ പദ്ധതി ഇട്ടതായും സൂചനയുണ്ട്.
]ഭാരതത്തില്‍ ഇത്തരം അക്രമ സംഭവങ്ങളുണ്ടായാല്‍ ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ഇക്കാര്യങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ആഗോളതലത്തില്‍ പ്രചരിപ്പിക്കുയെന്ന ലക്ഷ്യവും ഐഎസ്ഐക്കുണ്ട്. 1980 മുതല്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവരെകൊന്നൊടുക്കുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന് ന്യായീകരണം കണ്ടെത്തുവാനും ഈ അക്രമങ്ങളിലൂടെ ആവുമെന്നാണ് ഭീകരരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: