ന്യൂദല്‍ഹി: സൗരയൂഥത്തിലെ ഭൂമിയുടെ അടുത്ത ഗ്രഹമായ ചൊവ്വയിലെ രഹസ്യങ്ങളറിയാന്‍ അയച്ച ആദ്യ ഗ്രഹാന്തരപേടകമായ മംഗള്യാന് എന്ന മാര്‍സ് ഓര്‍ബിറ്റ് മിഷന് ഇന്ന് ആറുമാസം തികയ്ക്കും. അതായത് മംഗള്യാന് ഇന്ന് അരവയസ് തികയും.
പതിനാറ് മാസങ്ങള്‍ക്ക് മുമ്പ് മംഗള്യാന് വിക്ഷേപിച്ചപ്പോള്‍ നിശ്ചയിച്ചിരുന്ന ആയുസ്സാണ് ഇന്ന് പൂര്‍ത്തിയാകുകയെന്ന പ്രത്യേകതയുമുണ്ട്. പേടകത്തില്‍ ഇനിയും 37 കിലോഗ്രാം ദ്രവ ഇന്ധന ശേഷിപ്പുളളതിനാല് പേടകം കൂടുതല്‍ മാസങ്ങള്‍ ചൊവ്വയില്‍ കഴിയും.
2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന് സ്പേസ് സെന്ററില്‍നിന്ന് പിഎസ്എല്‍വി സി25 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ജൂണ്‍ എട്ടുമുതല്‍ 22 വരെ മംഗള്‍യാനില്‍നിന്ന് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.
ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യന് വരുന്ന ദുര്ഘടസന്ധിയാണത് . മുന്‍കൂട്ടി കൊടുത്തിട്ടുള്ള നിര്‍ദേശങ്ങളനുസരിച്ച് മംഗള്യാന് ആ സമയത്തും പ്രവര്‍ത്തിക്കുമെങ്കിലും സന്ദേശങ്ങള്‍ ഭൂമിയില്‍ ലഭിക്കില്ലെന്നാണ് കരുതുന്നത്.
ചൊവ്വോപരിതലം പ്രതിഫലിപ്പിക്കുന്ന വികിരണങ്ങളുടെ മാപ്പ് തയ്യാറാക്കാനും മംഗള്‍യാനില്‍ നിന്ന് കിട്ടിയ ഡാറ്റാകള്‍ സഹായകരമായിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും സ്വഭാവം മനസ്സിലാക്കാന്‍ ഇവ ഉപകരിക്കും.
മീഥെയ്ന്‍ വാതകം എവിടെയെല്ലാം എത്രമാത്രം ഉണ്ടെന്നും അത് സൂചിപ്പിച്ചേക്കും. ചൊവ്വയില്‍ ജീവന്റെ കണിക കണ്ടെത്താനുളള അന്വേഷണമാണ് മംഗള്‍യാനിന്റെ സുപ്രധാന ദൗത്യം.
മംഗള്‍യാനില്‍ നിന്ന് കിട്ടികൊണ്ടിരിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഐഎസ്ആര്‍ഒയുടെ പ്രത്യേക വിഭാഗം പഠിച്ചുവരികയാണ്. ഇത് പിന്നീട് പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: