ന്യൂദല്‍ഹി: ഒരോ വീട്ടിലും പൈപ്പു വഴി കുടിവെള്ളമെത്തിക്കുമെന്നായിരുന്നു ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. വേനലടുത്തതോടെ തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം അതിരൂക്ഷമാകുകയാണ്. വാക്കു പാലിക്കാന്‍ ആപ്പ് അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടും.
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യമില്ല. മാത്രമല്ല ആവശ്യത്തിന് വെള്ളവുമില്ല.ഹരിയാനയാണ് ദല്‍ഹിക്ക് വെള്ളം നല്‍കുന്നത്. ഇപ്പോള്‍ ഹരിയാന പോലും കുടിവെള്ള ക്ഷാമത്തിലാണ്.പ്രതിദിനം 3785411.78 ലിറ്റര്‍ വെള്ളം നല്‍കണമെന്നാണ് ദല്‍ഹി സര്‍ക്കാര്‍ ഹരിയാനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിലുള്ള ജലശുദ്ധീകരണ പഌന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട വെള്ളമാണിത്.
ദല്‍ഹി നിവാസികളില്‍ 20 ശതമാനം പേര്‍ക്കും പൈപ്പില്‍ വെള്ളം കിട്ടുന്നില്ല. ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളമാണ് ഇവരുടെ ആശ്രയം. തങ്ങളുടെ കര്‍ഷകരെ ദുരിതത്തിലാക്കി കൂടുതല്‍ വെള്ളം ദല്‍ഹിക്ക് നല്കാന് കഴിയില്ലെന്ന് ഹരിയാന വ്യക്തമാക്കിക്കഴിഞ്ഞു.
മാത്രമല്ല ദല്‍ഹിയിലെ പൈപ്പുകളില്‍ വന്‍തോതില്‍ ചോര്‍ച്ചയുമുണ്ട്.ദല്‍ഹിയിലെ ഭൂഗര്‍ഭ ജലവും വല്ലാതെ താഴ്ന്നു തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: