ശ്രീനഗര്‍: ഭാരതവുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ പാക്കിസ്ഥാന് ഭീകരപ്രവര്‍ത്തനം നിര്‍ത്തണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. കഴിഞ്ഞ ദിവസം ജമ്മുവിലുണ്ടായ ഭീകരാക്രമണത്തെ അദ്ദേഹം നിയമസഭയില്‍ അപലപിച്ചു.
ജമ്മുകശ്മീരില്‍ വൈകാതെ സമാധാനം മടങ്ങിയെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2003ലെ സമാധാന ശ്രമങ്ങള്‍ക്കു ശേഷം ഉണ്ടായതു പോലുള്ള സമാധാനം ഇവിടെ വീണ്ടും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തങ്ങളും ഭീകരതയ്ക്ക് ഇരയാകുകയാണെന്ന കാര്യം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഓര്‍ക്കണം. കറാച്ചിയിലെ പള്ളികള്‍ ആക്രമിച്ചത് ആരാണ്, പെഷവാറിലെ സ്കൂള്‍ അക്രമിച്ചത് ആരാണ്, ആരാണ് ലഖ്വി… അദ്ദേഹം ചോദിച്ചു.
ഭാരതം ഭീകരപ്രവര്‍ത്തനത്തെ ശക്തമായി തന്നെ നേരിടും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: