മുംബൈ: ജിഹാദി പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണെന്നും, ഇതെല്ലാം നിര്‍ത്തി ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഇന്ത്യക്കാരന് വീട്ടുകാരെ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന നാല് ഇന്ത്യക്കാരില്‍ ഒരാളായ ഫഹദ് ഷെയ്ഖാണ് ഫോണിലൂടെയും, സ്കൈപ്പിലൂടെയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ബന്ധപ്പെടുന്നത്.
മുംബൈ കല്യാണ്‍ സ്വദേശിയാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം നാടുവിട്ട ഇയാള്‍ കഴിഞ്ഞ മാസമാണ് വീട്ടുകാരുമായി ബന്ധപ്പെട്ടത്. തനിക്കൊപ്പം തീവ്രവാദി സംഘടനയില്‍ ചേരാനെത്തിയ സഹിം തങ്കി കൊല്ലപ്പെട്ടതായും ഫഹദ് അറിയിച്ചു. വീടുമായി ബന്ധപ്പെട്ട നമ്പര്‍ പിന്തുടര്‍ന്ന എന്‍ ഐ എ സംഘവും ഫഹദ് ഷെയ്ഖുമായി സംസാരിച്ചു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ശേഷം തിരിച്ചെത്തി എന്‍ ഐ എയുടെ കസ്റ്റഡിയിലായ ആരിബ് മജീദും, ഫഹദ് ഷെയ്ഖും പനവേലിയിലെ കല്‍സേക്കര്‍ കോളേജില്‍ പഠിച്ചവരാണ്. കഴിഞ്ഞ മെയ് മാസം തീര്‍ഥാടനത്തിന്റെ പേരില്‍ ഇറാഖിലേക്ക് പോയ നാല്‍വര്‍ സംഘം പിന്നീട് മടങ്ങിയെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: