കൊല്‍ക്കത്ത: കുപ്രസിദ്ധമായ ശാരദാ ചിട്ടിത്തട്ടിപ്പ്കേസില് വ്യവസായി ഹര്‍ഷ് നീതിയക്കും ചിത്രകാരന് ശുവപ്രസന്നക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഇത് രണ്ടാം തവണയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
ശാരദാ ചിട്ടിത്തട്ടിപ്പുക്കേസില് ജയിലില്‍ കഴിയുന്ന സുദീപ്തോ സെന്നുമായുള്ള പണമിടപാടുകളെക്കുറിച്ചാണ് ഇരുവരില്‍ നിന്നും എന്‍ഫോഴ്സമെന്റ് വിവരങ്ങള്‍ ശേഖരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ളയാളാണ് ശുവപ്രസന്ന. ടിവി ചാനലിലെ തന്റെ ഓഹരികള്‍ സെന്നിന് നല്കിയതു സംബന്ധിച്ചും വിശദീകരണം തേടിയിരുന്നു.
ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റെ മരവിപ്പിച്ചിരുന്നു. മാര്‍ച്ച് 27ന് മുമ്പ് ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്റ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: