ഹൈദരാബാദ്:മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുക ചൗധരിയ്ക്കെതിരെ കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗം നേതാവില്‍ നിന്നും 1.10 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് രേണുകയ്ക്കെതിരായ കേസ്.
ഖമാം ജില്ലയിലെ വൈര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ പ്രദേശിക നേതാവുകുടിയായ റാംജിയില്നിന്നും പണംകൈപ്പറ്റിയെങ്കിലും സീറ്റ് നല്കിയില്ലെന്നതാണ് രേണുകയ്ക്കെതിരായെ ആരോപണം. റാംജി മരിച്ചതിനെ തുടര്‍ന്ന് ആദ്ദേഹത്തിന്റെ ഭാര്യ കലാവതി പണം തിരികെ നല്കാന് ആവശ്യപ്പെട്ട് ഹൈദരാബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഖമാം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതിയുടെ പേരില്‍ ഇവരെ അധിക്ഷേപിച്ചെന്ന് കലാവതി ആരോപിച്ചതായി ഖമാം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീധര്‍ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ടനടപടികള്‍ സ്വീകരിക്കുമെന്നും ശ്രീധര്‍ അറിയിച്ചു. പട്ടികജാതി പട്ടകവര്ഗ്ഗക്കാരെ പീഡിപ്പിക്കുന്നതിനെതിരെയുള്ള ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സംഭവം രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് രേണുക പറഞ്ഞു. കലാവതിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ ഇത്തരം ആരോപണങ്ങള്‍ സര്‍വ്വസാധാരണമാണെന്നും രേണുക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: