ബെംഗളൂരു:ഡി.കെ.രവിയുടെ മരണംസംബന്ധിച്ച കേസന്വേഷണം സിബിഐക്ക് വിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിര്‍ദേശം നല്കി.
കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ സിങ് ഇക്കാര്യം സ്ഥിരീകരിച്ചു.സംസ്ഥാനത്തെ മിടുക്കനായ യുവസിവില് സര്‍വീസ് ഓഫീസറുടെ മരണത്തിലെ നിഗൂഢതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും പൊതുജനങ്ങളും ഇതിലേക്കായി വന്‍പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്.
വിഷയം കര്‍ണാടക കോണ്‍ഗ്രസിലും ഭിന്നതകള്‍ സൃഷ്ടിച്ചു.കെപിസിസി (കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി)അധ്യക്ഷന്‍ ജി. പരമേശ്വരയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സിബിഐ അന്വേഷണമെന്ന നിര്‍ദേശം മുന്നില്‍വച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്ജും കൂടുതല്‍ പ്രതിരോധത്തിലായി.
വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തില്‍ സിദ്ധരാമയ്യയും അഞ്ചു മന്ത്രിമാരും തമ്മില്‍ വിഷയത്തെ ചൊല്ലി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സോണിയയുടെ ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: